നേപ്പാള്‍ ദുരന്തം; സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനും കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനും കേരളത്തിലെ എംപിമാര്‍ ഇടപെടണം; മുഖ്യമന്ത്രി

തിരുവനന്തപുരം; നേപ്പാളില്‍ രണ്ട് മലയാളി കുടുംബങ്ങള്‍ ദാരുണമായി മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനും കുടുംബങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്കുന്നതിനും കേരളത്തിലെ എംപിമാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നടന്ന എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

സംഭവത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിരുന്നു. വീണ്ടും വിശദമായി കേന്ദ്രത്തിന് കത്തയക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ നേപ്പാളില്‍ മരിച്ച തിരുവനന്തപുരം ചേങ്ങോട്ടുകോണം സ്വദേശിയും ദുബായില്‍ വ്യവസായിയുമായിരുന്ന പ്രവീണിന്റെയും ഭാര്യ ശരണ്യയുടെയും, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംസ്‌കാരം. കോഴിക്കോട് സ്വദേശി രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചു. രഞ്ജിത്തിന്റെയും ഭാര്യ ഇന്ദുവിന്റെയും വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമായിരിക്കും സംസ്‌കാരം.

Exit mobile version