കൂലി കൂട്ടി ചോദിച്ച ആദിവാസി യുവാവിനെ കൊന്ന്, മരണം ആത്മഹത്യയാക്കി; മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികള്‍ പിടിയില്‍; സംഭവം വയനാട്ടില്‍

കല്‍പ്പറ്റ: വയനാട് കേണിച്ചിറയില്‍ മൂന്ന് വര്‍ഷം മുന്‍പ് ആദിവാസി യുവാവ് മരിച്ചത് കൊലപാതകമാണെന്ന് തെളിഞ്ഞു. അതിരാറ്റ് പാടി കോളനിയിലെ മണിയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തില്‍ പ്രതികളായ കേണിച്ചിറ സ്വദേശി വിഇ തങ്കപ്പനും മകന്‍ സുരേഷും അറസ്റ്റിലായി.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്- കേണിച്ചിറ അതിരാറ്റ് പാടി കോളനിയിലെ മണി, കൂടുതല്‍ കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് തര്‍ക്കത്തിലേക്ക് പോവുകയും, തുടര്‍ന്ന് മണിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.

പിന്നീട് പ്രതികള്‍ ചേര്‍ന്ന് കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു. വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തത് എന്ന് വരുത്തി തീര്‍ക്കാന്‍ വിഷക്കുപ്പി മൃതദേഹത്തിന് അടുത്ത് വെച്ചു. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നും കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

Exit mobile version