പീഡനക്കേസ്: മൊഴിമാറ്റാൻ ഫ്രാങ്കോ മുളയ്ക്കൽ സമ്മർദ്ദം ചെലുത്തുന്നു; പരാതിയുമായി മുഖ്യസാക്ഷിയായ കന്യാസ്ത്രീ

മൂവാറ്റുപുഴ: ഏറെ കോളിളക്കം സൃഷ്ടിച്ച കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളക്കൽ മൊഴി മാറ്റാൻ സമ്മർദ്ദം ചെലുത്തുന്നതായി കേസിലെ സാക്ഷിയുടെ പരാതി. തനിക്ക് മാനസിക പ്രശ്നമുണ്ടെന്ന് വരുത്തി തീർക്കാനുള്ള നീക്കം നടത്തുന്നുവെന്നാണ് മുഖ്യ സാക്ഷിയും കന്യാസ്ത്രീയുമായ ലിസി വടക്കേൽ ആരോപിക്കുന്നത്.

മൂവാറ്റുപുഴയിലെ കന്യാസ്ത്രീ മഠത്തിൽ പോലീസ് സുരക്ഷയിലാണ് നിലവിൽ ലിസി കഴിയുന്നത്. ഫോണിലൂടെയും നേരിട്ടും തനിക്ക് നിരന്തര സമ്മർദ്ദമുണ്ട്. മാനസിക രോഗിയാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടത്തി വരുന്നു. ഇതിലൂടെ താൻ കള്ളമൊഴിയാണ് നൽകിയതെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ലിസി ആരോപിച്ചു.

ഈ കേസിൽ വിചാരണ നടപടികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ശിക്ഷ ഉറപ്പാക്കണമെന്നുമാണ് ലിസി വടക്കേലിന്റെ ആവശ്യം. ക്യാസ്ത്രീയെ പീഡിപ്പിച്ച കേസ് ജനുവരി ആറിനാണ് കോടതി പരിഗണിക്കുന്നത്.

Exit mobile version