മകളെ പീഡിപ്പിച്ച കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന പ്രതി ജനനേന്ദ്രിയം മുറിച്ചുമാറ്റി

നാലുമാസം മുന്‍പ് മകളെ പീഡിപ്പിച്ചതിന് ജയിലിലായ ഇയാള്‍ക്ക് കോടതി ജാമ്യം നല്‍കിയിരുന്നു. ജാമ്യക്കാരില്ലാത്തതിനാല്‍ ജയിലില്‍ത്തന്നെ തുടരുകയായിരുന്നു

പീരുമേട്: മകളെ പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി. ഗുരുതരമായി പരിക്കേറ്റ ഇയാളെ ജയില്‍ അധികൃതര്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു, മുറിഞ്ഞഭാഗം തുന്നിച്ചേര്‍ത്തു. ഇന്നലെ രാവിലെ പീരുമേട് സബ്ജയിലിലാണ് സംഭവം.

ജയിലില്‍ ഷേവ് ചെയ്യാന്‍ നല്‍കിയ ബ്ലേഡ് ഉപയോഗിച്ചാണ് ജനനേന്ദ്രിയം മുറിച്ച് മാറ്റിയത്. തുടര്‍ന്ന് മാംസം വലിച്ചെറിഞ്ഞു കളഞ്ഞു. ഇയാളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ജയില്‍ അധികൃതര്‍ ആദ്യം പീരുമേട് താലൂക്കാശുപത്രിയില്‍ എത്തിച്ച ഇയാളെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇയാള്‍ അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. നാലുമാസം മുന്‍പ് മകളെ പീഡിപ്പിച്ചതിന് ജയിലിലായ ഇയാള്‍ക്ക് കോടതി ജാമ്യം നല്‍കിയിരുന്നു. ജാമ്യക്കാരില്ലാത്തതിനാല്‍ ജയിലില്‍ത്തന്നെ തുടരുകയായിരുന്നു.

Exit mobile version