വ്യാജ ഒസ്യത്ത് ഉണ്ടാക്കാൻ സഹായിച്ചു; ഒരാൾ കൂടി പിടിയിൽ

കോഴിക്കോട്: വ്യാജ ഒസ്യത്ത് ചമച്ച് സഹായം നൽകി ഒരാൾ കൂടി പിടിയിൽ. കൂടത്തായി പരമ്പര കൊലപാതക കേസിൽ ജോളിക്ക് സഹായം നൽകിയ വ്യക്തിയാണ് പിടിയിലായിരിക്കുന്നത്. മുൻ പ്രാദേശിക നേതാവ് മനോജ് ആണ് അറസ്റ്റിലായത്. വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ ജോളിയെ സഹായിച്ചതായി അന്വേഷണ സംഘം സ്ഥിരീകരിക്കുകയായിരുന്നു.

മൊഴിയെടുക്കുന്നതിനായി മനോജ് കുമാറിനെ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യംചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻപും പലതവണ മനോജിനെ പോലീസ് ചോദ്യംചെയ്തിരുന്നു. ജോളി നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് മനോജിന് ഉണ്ടായിരുന്ന അറിവ് സംബന്ധിച്ചും പോലീസിന് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

ഇയാളെ പോലീസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതിനു ശേഷം പോലീസ് കസ്റ്റഡിയിൽ വാങ്ങും. കൂടത്തായി കേസിൽ നിലവിൽ മൂന്നു പേരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. ഒന്നാം പ്രതി ജോളി, ജോളിക്ക് സയനൈഡ് എത്തിച്ചു നൽകിയ എംഎസ് മാത്യു, സ്വർണ്ണപ്പണിക്കാരനായ പ്രജികുമാർ എന്നിവരാണ് അറസ്റ്റിലായി ജയിലിൽ കഴിയുന്നത്.

Exit mobile version