രണ്ടാം ദിനം സുഹൃത്തിന്റെ കൂടെ കോയമ്പത്തൂരിലേക്ക് പോയി

വടകര: വീണ്ടും വീണ്ടും അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലിൽ യഥാർത്ഥത്തിൽ ഞെട്ടുന്നത് അന്വേഷണ ഉദ്യോഗസ്ഥരാണ്. ആദ്യഭർത്താവ് റോയി തോമസ് മരിച്ച് രണ്ടാംദിവസം ജോളി ഒരു പുരുഷസുഹൃത്തിനൊപ്പം കോയമ്പത്തൂരിലെത്തിയതായി പോലീസ് കണ്ടെത്തി. ഐഐഎമ്മിൽ ക്ലാസുണ്ടെന്ന് വീട്ടിലറിയിച്ചാണ് ജോളി കോയമ്പത്തൂരിലേക്കുപോയത്. രണ്ടുദിവസം ഇവിടെ ചെലവിട്ടശേഷമാണ് തിരിച്ചെത്തിയത്. ജോളിയുടെ ഒരു ഉദ്യോഗസ്ഥസുഹൃത്താണ് ഒപ്പമുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.

ഇയാളോടൊപ്പം പലതവണ ജോളി കോയമ്പത്തൂരിലും മറ്റും പോയിട്ടുണ്ട്. ഇക്കഴിഞ്ഞ ഓണത്തിനും രണ്ടുദിവസം കോയമ്പത്തൂരിൽ പോയിരുന്നു. കട്ടപ്പനയ്‌ക്കെന്നു പറഞ്ഞാണ് പോയത്. ഈ യാത്രകളും കൊലപാതകങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ുഹൃത്തിന് കൊലപാതകത്തിൽ പങ്കില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എങ്കിലും എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ട്. ഇദ്ദേഹവുമായി ജോളി അടുത്തബന്ധം പുലർത്തിയതിനു തെളിവായി ഫോൺരേഖകൾ പോലീസിന്റെ പക്കലുണ്ട്. ജോളി കോയമ്പത്തൂരിൽപ്പോയ സമയത്തെല്ലാം ഇദ്ദേഹത്തിന്റെയും ജോളിയുടെയും ടവർ ലൊക്കേഷനുകൾ ഒരേസ്ഥലത്താണ്. ജോളിയുടെ ഒരു ഫോൺ അന്വേഷണസംഘത്തിനു കഴിഞ്ഞിരുന്നു.

Exit mobile version