ഒരു ബീഡിയുടെ ആയുസ്സ് തീര്‍ന്നപ്പോഴേക്കും ആ പിടച്ചിലും തീര്‍ന്നു..! നിവര്‍ത്തികേട് കൊണ്ടു ചെയ്തു പോയതാ സാറേ; കൂട്ടക്കൊലയ്ക്ക് പിന്നിലെ വിചിത്രമായ രഹസ്യം

ചിറ്റൂര്‍: നെഞ്ചില്‍ ആയിരം മുള്ള് കുത്തിയിറക്കുന്ന വേദനയിലും മാണിക്യന്‍ ആ കൂട്ടക്കൊല നടത്തി. ജീവിതം മുന്നോട്ടു കൊണ്ടുപോവാന്‍ എല്ലാ വഴികളും മാണിക്യന്‍ നോക്കിയിരുന്നു. പിന്നെ എന്തായിരുന്നു അയാള്‍ ഇത്രയും വലിയ കൊടും കുറ്റവാളി ആയത്…

എനിക്ക് അത്ര ഇഷ്ടമായിരുന്നു എന്റെ കുടുംബത്തെ, നിവര്‍ത്തികേട് കൊണ്ടു ചെയ്തു പോയതാ സാറേ… കൂട്ടക്കൊലയെക്കുറിച്ചു മാണിക്യന്‍ പോലീസിനോട് പറഞ്ഞതിങ്ങനെ….

ജീവനോളം സ്‌നേഹിച്ച ഭാര്യയുടെ അവഗണന, പരിഹാസം, കറുത്തവനും കഴിവുകെട്ടവനെന്നും കാശിനു കൊള്ളാത്തവന്‍ എന്നുമുള്ള ആപേക്ഷം കുട്ടിക്കാലം മുതല്‍ക്കെ എല്ലാവരാലും ഒറ്റപ്പെട്ടവനും പരിഹാസ പാത്രവുമായിരുന്നു താന്‍. കുടുംബത്തിലെ ഉന്നത ഉദ്യോഗമുള്ളവര്‍ക്കു വസ്ത്രം തേച്ചു കൊടുക്കാന്‍ വിധിക്കപ്പെട്ട കാശിനു കൊള്ളാത്ത ജന്മം. ഭാര്യയും ഇതേ ആക്ഷേപം തുടര്‍ന്നപ്പോള്‍ സഹിക്കാനായില്ല സാറേ.. അന്യപുരുഷന്മാരുമായി താരതമ്യം ചെയ്തു കളിയാക്കുന്നത് ഭാര്യക്കു മറ്റു പുരുഷന്‍മാരുമായുള്ള അവിഹിത ബന്ധം കൊണ്ടാണ് എന്നു കരുതി. പിന്നെ ഒന്നും നോക്കിയില്ല ഭാര്യയുടെ കഴുത്തറത്തു. മക്കളുടെ ജീവനെടുത്തു.

സംഭവത്തെകുറിച്ച് പോലീസ്…

ഒരു ബീഡിയുടെ ആയുസ്സ് തീര്‍ന്നപ്പോഴേക്കും ഭാര്യയുടെ പിടച്ചിലും തീര്‍ന്നിരുന്നു. അവസാന പുകയും ഭാര്യയുടെ മിഴിഞ്ഞ കണ്ണുകളിലേക്ക് ഊതി വിട്ട് മാണിക്യന്‍ തിരിഞ്ഞു. ഒന്നുമറിയാതെ ഉറങ്ങുന്ന മക്കളായ മനോജിനും മേഘയ്ക്കും നേരെ ചോരയിറ്റു വീഴുന്ന കത്തി ഉയര്‍ന്നു. വലിയ നിലവിളികള്‍ ഇല്ല, ഞരുക്കങ്ങള്‍ മാത്രം. കൊഴുത്ത ചോര വീണ് പായ കുതിര്‍ന്നു. മാണിക്യന്‍ വരാന്തയില്‍ വന്നിരുന്ന് അടുത്ത ബീഡിക്കു തീ കൊളുത്തി.

അല്‍പനേരം ആ ഇരിപ്പ് തുടര്‍ന്നു. പിന്നെ, എണീറ്റു വന്നു കൈയ്യും മുഖവും കഴുകി. തേച്ചു തീരാത്ത തുണികള്‍ എടുത്തു. കരി കത്തിച്ച് ഇസ്തിരിപ്പെട്ടിയിലിട്ട് അവ തേക്കാന്‍ തുടങ്ങി. ‘ഒരു ജോലി’ കഴിഞ്ഞു. അടുത്തത് കീഴടങ്ങല്‍…

എങ്കില്‍ പിന്നെ കുടുംബത്തെ ഉപേക്ഷിച്ചു പൊയ്ക്കൂടായിരുന്നോ എന്ന ചോദ്യത്തിനു മാണിക്യന്‍ നല്‍കിയ മറുപടിയും അമ്പരപ്പിക്കുന്നതായിരുന്നു; ‘അവരെ വിട്ടിട്ടു പോവാന്‍ കഴിയത്തില്ലായിരുന്നു സാറേ. അത്രയ്ക്ക് ഇഷ്ടമായിരുന്നു എനിക്ക് എന്റെ കുടുംബത്തെ…

എന്തിന് മക്കളെ കൊന്നു

ഭാര്യയെ കൊന്നു ഞാന്‍ ജയിലില്‍ പോവുന്നതോടെ എന്റെ മക്കള്‍ ഒറ്റയ്ക്കാവില്ലേ. അവര്‍ ആരുടെയും മുമ്പില്‍ കൈ നീട്ടുന്നത് എനിക്കു സഹിക്കത്തില്ല..

Exit mobile version