അമ്മയും കുഞ്ഞും കിണറ്റില്‍ വീണു മരിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ഭര്‍ത്താവ് തൂങ്ങി മരിച്ചു

കല്ലറ: അമ്മയും കുഞ്ഞും കിണറ്റില്‍ വീണു മരിച്ച സംഭവത്തില്‍ കേസില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവ് ജാമ്യത്തിലിറങ്ങി തൂങ്ങി മരിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരന്‍ മുതുവിള സലാ നിവാസില്‍ റിജുവിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റിജുവിന്റെ ഭാര്യ മിതൃമ്മല മാടന്‍കാവ് പാര്‍പ്പിടത്തില്‍ പരേതനായ സത്യശീലന്റെയും ഷീലയുടെയും മകള്‍ കല്ലറ ഗവ.ആശുപത്രി കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരി അഞ്ജു, ഒമ്പതു മാസം പ്രായമുള്ള മകന്‍ മാധവ് കൃഷ്ണ എന്നിവരെ ജൂലൈ 28ന് വൈകിട്ട് മൂന്നിന് മിതൃമ്മലയിലെ ആളൊഴിഞ്ഞ കുടുംബ വീട്ടിലെ കിണറില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു.

അമ്മയുടെ ദേഹത്ത് ഷാള്‍ ഉപയോഗിച്ച് ചേര്‍ത്തു കെട്ടിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. നാലു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന അഞ്ജുവിന്റെ ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് ഗാര്‍ഹിക പീഡനമാണ് മരണത്തിനു കാരണമെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. മാതാവ് സുശീല,സഹോദരി ബിന്ദു എന്നിവരെ സെപ്റ്റംബര്‍ 28ന് അറസ്റ്റു ചെയ്തു. 18 ദിവസം കഴിഞ്ഞ് മൂവര്‍ക്കും ജാമ്യവും ലഭിച്ചു. ഇന്നലെ ഉച്ചക്ക് മാതാവും സഹോദരിയും കല്ലറയില്‍ പോയി മടങ്ങിയെത്തുമ്പോള്‍ റിജുവിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

Exit mobile version