ഫ്‌ളാറ്റിലേക്ക് ആരോ അതിക്രമിച്ച് കയറിയെന്ന് പോലീസിന് യുവതിയുടെ കോള്‍; പോലീസ് പാഞ്ഞെത്തിയപ്പോള്‍ കണ്ടത് രണ്ട് മൃതദേഹങ്ങള്‍

തന്റെ ഫ്ളാറ്റ് ആരോ അകത്തുനിന്ന് പൂട്ടി എന്ന് പറഞ്ഞ് സംഭവം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍മ്പ് പ്രബോനി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു.

ന്യൂഡല്‍ഹി: ആരോ ഫ്‌ളാറ്റ് പുറത്തുനിന്നും പൂട്ടിയെന്നും സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് യുവതിയുടെ ഫോണ്‍ കോള്‍ എത്തിയതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് കണ്ടത് രണ്ട് മൃതദേഹങ്ങള്‍. ഫ്ളാറ്റിലെ താമസക്കാരിയായ യുവതിയേയും കൂടെയുണ്ടായിരുന്ന യുവാവിനേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സൗത്ത് ദല്‍ഹിയിലെ സുമന്‍ കോളനിയിലാണ് സംഭവം. യുവതിയെ കൊല ചെയ്ത ശേഷം യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. പ്രബോനി എന്ന യുവതിയും അഭിഷേക് മൊണ്ഡാല്‍ എന്ന യുവാവിനേയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

തന്റെ ഫ്ളാറ്റ് ആരോ അകത്തുനിന്ന് പൂട്ടി എന്ന് പറഞ്ഞ് സംഭവം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍മ്പ് പ്രബോനി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഭവ സ്ഥലത്തേക്ക് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഫ്ളാറ്റില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മാസങ്ങളായി ഇവര്‍ ഇരുവരും ഒരേ ഫ്ളാറ്റിലാണ് താമസിച്ചു വരുന്നതെന്നും ഫ്ളാറ്റിനകത്ത് നിന്ന് ബലപ്രയോഗം നടന്നതിന്റെ തെളിവുകള്‍ ലഭിച്ചതായും പോലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

Exit mobile version