കാമുകനെ വെട്ടിനുറുക്കി ബിരിയാണിയാക്കിയില്ല; യുവതിയ്ക്ക് മാനസികപ്രശ്‌നമെന്നും അഭിഭാഷകന്‍

അജ്മാന്‍: ഏഴ് വര്‍ഷമായുള്ള പ്രണയം അവസാനിപ്പിച്ചതിന്റെ പ്രതികാരമായി യുവതി കാമുകനെ വെട്ടിനുറുക്കി ബിരിയാണി വെച്ച് വിളമ്പിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്.

30കാരിയായ മൊറോക്കോ സ്വദേശിനിയെ അറബ് പോലീസ് പിടികൂടിയത്. ലോകത്തെ നടുക്കിയ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രചരിച്ച വാര്‍ത്തകളില്‍ പറഞ്ഞതുപോലെ ബിരിയാണി വെച്ചെന്ന വാര്‍ത്ത് പ്രതിഭാഗം നിരസിച്ചു. പ്രതിയായ യുവതിയ്ക്ക് മാനസികപ്രശ്‌നമുണ്ടെന്നും കുറ്റകൃത്യത്തില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യതയുണ്ടെന്നും അവരുടെ അഭിഭാഷകനാണ് അറിയിച്ചത്.

കൊല്ലപ്പെട്ട യുവാവ് ബന്ധുവായ മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ തയാറെടുത്തതാണ് യുവതിയെ പ്രകോപിപ്പിച്ചത്. മൊറോക്കോയില്‍ തന്നെയുള്ള യുവതിയുമായാണ് ഈ വിവാഹം നടത്താന്‍ ഉദ്ദേശിച്ചിരുന്നതെന്നും അല്‍ ഐയ്ന്‍ പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കൊല്ലപ്പെട്ട യുവാവും മൊറോക്കന്‍ സ്വദേശിയാണ്. യുവതി ഇയാളെ സാമ്പത്തികമായി സഹായിച്ചിരുന്നു.

കൊലപാതകത്തിന് ശേഷം മൃതദേഹം വീട്ടിനകത്ത് മറ്റൊരിടത്തേക്ക് മാറ്റി, തറയിലുണ്ടായിരുന്ന രക്തം മുഴുവന്‍ കഴുകിക്കളഞ്ഞ് മൃതദേഹം ഒളിപ്പിച്ചു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. മുന്‍കൂട്ടി ആസൂത്രണം ചെയ്തായിരുന്നു കൊലപാതകം.

മൃതദേഹം ഒളിപ്പിക്കാന്‍ ഒരു ഫ്‌ലാറ്റ് ഇവര്‍ വാടകയ്ക്ക് എടുത്തിരുന്നു. കൈവശം ഉണ്ടായിരുന്ന സ്വര്‍ണ്ണം വിറ്റാണ് മൃതദേഹം വേവിക്കുന്നതിനുളള പാത്രങ്ങളും മുറിക്കുന്നതിനുളള കത്തികളും വാങ്ങിയത്.

പിന്നീട് യുവാവിന്റെ എല്ലാ വസ്ത്രങ്ങള്‍ കത്തിച്ച് ഫോണും പേഴ്‌സും നശിപ്പിച്ചു. ശേഷം മൃതദേഹത്തില്‍ നിന്ന് തലവെട്ടി മാറ്റിയ അവയവങ്ങള്‍ ഓരോന്നും ഓരോ പാത്രത്തിലാക്കി വേവിച്ചു. ഇറച്ചിയും എല്ലും പൊടിയാക്കി മാറ്റി. ഇത് മാലിന്യം നിക്ഷേപിക്കുന്ന ഇടങ്ങളില്‍ ഉപേക്ഷിച്ചെന്നും ഡ്രെയിനേജ് വഴി ഒഴുക്കിക്കളഞ്ഞെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍.

യുവാവിന്റെ അജ്മാനിലുള്ള സഹോദരന്‍ അന്വേഷിച്ചു വന്നതോടെയാണു സംഭവം പുറംലോകം അറിയുന്നത്. മൂന്നു മാസം മുന്‍പ് കാമുകന്‍ പിണങ്ങിപ്പോയെന്നും പിന്നെ യാതൊരു വിവരവുമില്ലെന്നായിരുന്നു യുവതി പറഞ്ഞത്. മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടതോടെ ഇരുവരും താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സില്‍ നിന്നു ഇയാളെ പുറത്താക്കിയെന്നും കാമുകി പറഞ്ഞു. എന്നാല്‍, സംശയം തോന്നിയതിനെത്തുടര്‍ന്നു വിശദമായ അന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നു.

യുവതിയുടെ വീട്ടിലെ ബ്ലെന്‍ഡറില്‍ നിന്നും മനുഷ്യന്റെ ഒരു പല്ല് കണ്ടെത്തിയതോടെയാണു ക്രൂരകൊലപാതകത്തിന്റെ ചുരുളഴിയുന്നത്. പല്ല് ഡിഎന്‍എ ടെസ്റ്റിലൂടെ കാമുകന്റേതെന്നു തന്നെ സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

Exit mobile version