പാതകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനൊപ്പം കോച്ചുകളുടെ നിര്‍മ്മാണവും സ്വകാര്യമേഖലക്ക്; തീരുമാനവുമായി റെയില്‍വേ

ന്യൂഡല്‍ഹി: കോച്ചുകളുടെ നിര്‍മ്മാണം സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനം. പാതകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനൊപ്പം കോച്ചുകളുടെ നിര്‍മ്മാണവും സ്വകാര്യമേഖലക്ക് നല്‍കാന്‍ റെയില്‍വേയുടെ തീരുമാനം. ഇതിനോടകം കേന്ദ്ര റെയില്‍വേ മന്ത്രാലയം തത്ത്വത്തില്‍ തീരുമാനം എടുത്തു. വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ 2000 കോച്ചുകള്‍ വാങ്ങാനാണ് തീരുമാനം.

സ്വകാര്യകോച്ച് നിര്‍മ്മാണ കമ്പനികളില്‍ നിന്നും റെഡിമെയ്ഡ് കോച്ചുകള്‍ വാങ്ങാനാണ് റെയില്‍വേയുടെ തീരുമാനം. 320 വന്ദേഭാരതിന്റെയും 124 കൊല്‍ക്കത്ത മെട്രോ ട്രെയിനുകളുടെ കോച്ചുകളും ഇതില്‍ ഉള്‍പ്പെടും. റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം കൂടിയ ഉന്നതതല യോഗം തത്ത്വത്തില്‍ തീരുമാനം എടുത്തു. എന്നാല്‍ റെയില്‍വേയ്ക്ക് സ്വന്തമായി മൂന്ന് നിര്‍മ്മാണ യൂണിറ്റുകകള്‍ നിലവിലുള്ളപ്പോഴാണ് ഈ നീക്കം. ഇതിനെതിരെ പാര്‍ലമെന്റില്‍ ഇടതുപക്ഷം പ്രതിഷേധമുയര്‍ത്തും.

Exit mobile version