തമിഴ്‌നാട്ടില്‍ ഇനി വ്യാപാര സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറും തുറന്ന് പ്രവൃത്തിക്കാം; ജീവനക്കാരുടെ വിവരങ്ങള്‍ കടകളില്‍ പ്രദര്‍ശിപ്പിക്കും

കുറഞ്ഞത് പത്ത് ജീവനക്കാരെങ്കിലുമുള്ള കടകള്‍ക്ക് തുടക്കത്തില്‍ ഇത്തരത്തില്‍ തുറന്നു പ്രവര്‍ത്തിക്കാം

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇനി വ്യാപാര സ്ഥാപനങ്ങള്‍ അടക്കില്ല. ഇരുപത്തിനാല് മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കാന്‍ വ്യാപാര സ്ഥാപനത്തിന് അനുമതി ലഭിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷത്തേക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. കുറഞ്ഞത് പത്ത് ജീവനക്കാരെങ്കിലുമുള്ള കടകള്‍ക്ക് തുടക്കത്തില്‍ ഇത്തരത്തില്‍ തുറന്നു പ്രവര്‍ത്തിക്കാം.

24 മണിക്കൂറും തുറന്ന് പ്രവൃത്തിക്കാന്‍ വ്യാപാര സ്ഥാപനങ്ങള്‍ ചില കാര്യങ്ങള്‍ പാലിക്കേണ്ടതായുണ്ട്. കടകളിലുള്ള ജീവനക്കാരുടെ ജോലി സമയം എട്ട് മണിക്കൂറില്‍ കൂടരുത്. ഓവര്‍ ടൈം അടക്കം പത്തര മണിക്കൂറാണ് പരമാവധി ജോലി അനുവദിക്കുക.

കൂടാതെ രാത്രി എട്ടിന് ശേഷം വനിതാ ജീവനക്കാരെ ജോലിക്ക് നിര്‍ബന്ധിക്കരുത്. രാത്രി ജോലി ചെയ്യുന്ന വനിതകള്‍ക്ക് സ്ഥാപനം വാഹന സൗകര്യം ഒരുക്കുകയും ജോലി ചെയ്യുന്ന ജീവനക്കാരുടെ വിവരങ്ങളും കടകളില്‍ പ്രദര്‍ശിപ്പിക്കുകയും വേണം. തുടക്കത്തില്‍ കുറഞ്ഞത് പത്ത് ജീവനക്കാരെങ്കിലുമുള്ള കടകള്‍ക്കാണ് ഇത്തരത്തില്‍ 24 മണിക്കൂറും തുറന്ന് പ്രവൃത്തിക്കാന്‍ അനുമതി ലഭിക്കുക.

Exit mobile version