വീട്ടുകാര്‍ കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല, രണ്ടര വയസുകാരിയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് കൊലപ്പെടുത്തി; പ്രതികള്‍ പിടിയില്‍

കണ്ണ് ചൂഴ്‌ന്നെടുത്തതിനെ തുടര്‍ന്നുണ്ടായ രക്തസ്രവമാണ് കുട്ടിയുടെ മരണകാരണമെന്ന് പോലീസ് അറിയിച്ചു

അലിഗഡ്: രണ്ടര വയസുകാരിയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് കൊലപ്പെടുത്തി. വീട്ടുകാര്‍ കടംവാങ്ങിയ 5000രൂപ തിരികെ നല്‍കാത്തതിന്റെ പേരിലാണ് കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് പരാതിയില്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. കണ്ണ് ചൂഴ്‌ന്നെടുത്തതിനെ തുടര്‍ന്നുണ്ടായ രക്തസ്രവമാണ് കുട്ടിയുടെ മരണകാരണമെന്ന് പോലീസ് അറിയിച്ചു.

മെയ് 31 നാണ് പെണ്‍കുട്ടിയെ കാണാതെയായത്. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ തെരുവ് നായ്ക്കള്‍ കടിച്ചു വികൃതമാക്കിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു മൃതദേഹം. കൈകകള്‍ ഒടിച്ചു കളഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. രക്തസ്രവമാണ് കുട്ടിയുടെ മരണകാരണമെന്ന് പോലീസ് അറിയിച്ചു.

സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ കുറ്റം സമ്മതിച്ചതായും പോലീസ് പറയുന്നു. കടംവാങ്ങിയ 5000 രൂപ തിരികെ നല്‍കാത്തതിന്റെ പേരില്‍ നടന്ന തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് പ്രതികളെ കൊപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

Exit mobile version