രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചത് അഴിമതിക്കാരനായി; ആരോപണങ്ങളുമായി നരേന്ദ്ര മോഡി

പ്രധാനമന്ത്രിയുടെ പ്രതിഛായ തകര്‍ക്കുക എന്ന ലക്ഷ്യം മാത്രമാണ് രാഹുല്‍ ഗാന്ധിക്കുള്ളുവെന്നും മോഡി കുറ്റപ്പെടുത്തി

ലഖ്നൗ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിക്കെതിരെ ആരോപണങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചത് അഴിമതിക്കാരനായി ആണെന്ന് നരേന്ദ്ര മോഡി ആരോപിച്ചു.

‘രാഹുലിന്റെ പിതാവ് മുഖസ്തുതിക്കാര്‍ക്ക് മിസ്റ്റര്‍ ക്ലീന്‍ ആയിരിക്കാം എന്നാല്‍, ജീവിതം അവസാനിക്കുമ്പോള്‍ അദ്ദേഹം ഭ്രഷ്ടചാരി നമ്പര്‍ 1 (അഴിമതി നമ്പര്‍ 1) ആയിരുന്നു’വെന്നാണ് മോഡിയുടെ വിമര്‍ശനം.ബൊഫേഴ്സ് കേസിനെ പരാമര്‍ശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം.

ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മോഡിയുടെ വിമര്‍ശനം. പ്രധാനമന്ത്രിയുടെ പ്രതിഛായ തകര്‍ക്കുക എന്ന ലക്ഷ്യം മാത്രമാണ് രാഹുല്‍ ഗാന്ധിക്കുള്ളുവെന്നും മോഡി കുറ്റപ്പെടുത്തി. ഇന്ത്യക്ക് വെടിക്കോപ്പുകള്‍ വാങ്ങാന്‍ സ്വീഡിഷ് നിര്‍മ്മാണക്കമ്പനിയായ ബൊഫേഴ്സില്‍ നിന്ന് രാജീവ് ഗാന്ധി ഉള്‍പ്പെടെയുള്ള ഉന്നതര്‍ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. അതേസമയം കേസില്‍ രാജീവ് ഗാന്ധിക്കെതിരെ തെളിവുകളില്ലെന്ന് കോടതി വിധിച്ചിരുന്നു.

Exit mobile version