വിവാഹമോചന കേസില്‍ വിധിപറയാന്‍ ആഴ്ചകള്‍ മാത്രം ബാക്കി; ഭര്‍ത്താവ് ഭാര്യയെ വെട്ടികൊലപ്പെടുത്തി, മകള്‍ക്ക് ഗുരുതര പരിക്ക്

അവരംപട്ടി സ്വദേശിയായ സെല്‍വരാജ്( 44) ആണ് ഭാര്യ ശശികല ( 35)യെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവ വേളയില്‍ ഒപ്പമുണ്ടായിരുന്ന ഇവരുടെ മകള്‍ സുജിതയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ദിണ്ഡിഗല്‍: വിവാഹമോചന കേസില്‍ വിധിപറയാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ഭര്‍ത്താവ് ഭാര്യയെ വെട്ടികൊലപ്പെടുത്തി. തമിഴ്‌നാട്ടിലാണ് ദാരുണ സംഭവം നടന്നത്. അവരംപട്ടി സ്വദേശിയായ സെല്‍വരാജ്( 44) ആണ് ഭാര്യ ശശികല ( 35)യെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവ വേളയില്‍ ഒപ്പമുണ്ടായിരുന്ന ഇവരുടെ മകള്‍ സുജിതയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

സെല്‍വരാജും ശശികലയും വര്‍ഷങ്ങളായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ ഡ്രൈവറായ സെല്‍വരാജിന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സെല്‍വരാജുമായി പിരിഞ്ഞ ശേഷം ശശികല മകള്‍ക്കൊപ്പം മാതാപിതാക്കളുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്.

സംഭവദിവസം സെല്‍വരാജ്, ശശികലയെയും മകളെയും ധാദികൊമ്പ് മാര്‍ക്കറ്റിലേക്ക് വിളിച്ച് വരുത്തി. ഇവിടെവെച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും സെല്‍വരാജ് കൈയില്‍ കരുതിയിരുന്ന അരിവാള്‍ ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. ശശികല സംഭവസ്ഥലത്തഴ തന്നെ മരിച്ചു.

Exit mobile version