വൈകി വീട്ടിലെത്തിയതിന് സഹോദരി ശാസിച്ചു, ദേഷ്യത്തില്‍ വീട് വിട്ടിറങ്ങിയ പെണ്‍കുട്ടിയെ അറുപതുകാരന്‍ ബലാത്സംഗം ചെയ്തു, പ്രതി റിമാന്‍ഡില്‍

വീട്ടില്‍ നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടി പന്‍വേലിലേക്ക് ട്രെയിനില്‍ യാത്രതിരിച്ചു

മുംബൈ: വീട്ടില്‍ വൈകിയെത്തിയതിന് സഹോദരി ശാസിക്കുകയും അടിക്കുകയും ചെയ്തു. തുടര്‍ന്ന് വീടുവിട്ടിറങ്ങിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അറുപതുകാരന്‍ ബലാത്സംഗം ചെയ്തു. വീട്ടില്‍ നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടി പന്‍വേലിലേക്ക് ട്രെയിനില്‍ യാത്രതിരിച്ചു.

അടുത്ത ദിവസം രാവിലെ പന്‍വേല്‍ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ അടുത്തേക്ക് പ്രതിയായ ഗണേഷ് കൃഷ്ണ ഷെട്ടി വരികയായിരുന്നു. തുടര്‍ന്ന് ജോലി വാഗ്ദാനം ചെയ്തു. പെണ്‍കുട്ടിയെ തന്ത്രപൂര്‍വ്വം ഒരു ലോഡ്ജിലെത്തിച്ച് ഇയാള്‍ ബലാത്സംഗം ചെയ്തു. അതിനുശേഷം തിരിച്ച് സ്റ്റേഷനിലെത്തിച്ച പെണ്‍കുട്ടിക്ക് ഭക്ഷണം വാങ്ങാനായി അറുപതുകാരന്‍ പോയി.

കുട്ടി കരയുന്നത് കണ്ടുവന്ന പോലീസ് ഉദ്യോഗസ്ഥന്‍ കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ തിരിച്ചറിഞ്ഞത്. ശേഷം ഗണേഷ് കൃഷ്ണയെ അറസ്റ്റ് ചെയ്തു. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.

Exit mobile version