ബിസിനസ്‌ ക്ലാസ് ഉപേക്ഷിച്ച് രാഹുല്‍ ഗാന്ധിയും മന്ത്രിമാരും എക്‌ണോമി ക്ലാസില്‍

പട്‌ന: ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിടുന്ന റാലിയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും എത്തിയത് ഇക്കണോമിക് ക്ലാസ്സില്‍. രാഹുലിനൊപ്പം മുഖ്യമന്ത്രിമാരായ കമല്‍ നാഥ്, അശോക് ഗെഹ്‌ലോട്ട്, ഭൂപേഷ് ബാഗല്‍, പാര്‍ട്ടി ട്രഷറര്‍ അഹമ്മദ് പട്ടേല്‍ എന്നിവരുമുണ്ടായിരുന്നു.

ഗാന്ധി കുടുംബത്തില്‍ നിന്നുള്ള ഒരു അംഗം പങ്കെടുക്കുന്ന ഒരു ബഹുജനറാലി ബിഹാറില്‍ മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമാണ്. മണ്ഡല്‍ പ്രക്ഷോഭകാലത്ത് ബിഹാറില്‍ അടിപതറിയ കോണ്‍ഗ്രസിന് പിന്നീട് ഒരു തിരിച്ചുവരവുണ്ടായിട്ടില്ല. സഖ്യകക്ഷികളായ തേജസ്വി യാദവിനും ഉപേന്ദ്ര കുശ്‌വാഹയ്ക്കും, ജിതന്‍ റാം മാഞ്ചിയ്ക്കും കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണം നല്‍കിയിട്ടുണ്ട്. എന്നാല്‍ ആരൊക്കെ പങ്കെടുക്കും എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Exit mobile version