പൗരത്വ ബില്ലിനെ എതിര്‍ക്കുക തന്നെ ചെയ്യും; കാവിപ്പാര്‍ട്ടിയില്‍ നിന്ന് ജനാധിപത്യം പഠിക്കേണ്ട ഗതികേട് തനിക്കില്ല; മോഡിയുടെ ആരോപണത്തിന് മറുപടി പറഞ്ഞ് മമത

'പശ്ചിമ ബംഗാളിലെ വിജയത്തെ കുറിച്ച് സ്വപ്നം കാണുന്നതിന് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങും സ്വന്തം മണ്ഡലങ്ങളിലെ വിജയമാണ് ഉറപ്പിക്കേണ്ടതെന്ന്' ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു

ബംഗാള്‍: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളില്‍ ബിജെപി റാലിയില്‍ മോദി ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞകൊണ്ട് മമത രംഗത്ത്. ‘പശ്ചിമ ബംഗാളിലെ വിജയത്തെ കുറിച്ച് സ്വപ്നം കാണുന്നതിന് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങും സ്വന്തം മണ്ഡലങ്ങളിലെ വിജയമാണ് ഉറപ്പിക്കേണ്ടതെന്ന്’ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.

ബംഗാളില്‍ ബിജെപിക്ക് നേതാക്കളില്ല. പുറത്തുനിന്നുള്ളവരാണ് അവരുടെ നേതാക്കള്‍. അവര്‍ക്ക് ബംഗാളിന്റെ സംസ്‌കാരത്തെ കുറിച്ച് ഒരു ചുക്കും അറിയില്ലെന്നും മമത വിമര്‍ശിച്ചു.

മോഡിക്ക് വരാണസിയില്‍ വിജയിക്കാനാകുമോ? യോഗി ആദിത്യനാഥ് സ്വന്തം സംസ്ഥാനത്തെ കാര്യം നോക്കണം. ബംഗാളിന് സ്വന്തം കാര്യം നോക്കാന്‍ അറിയാമെന്നും മമത വ്യക്തമാക്കി.
ബംഗാളില്‍ ഹിന്ദു-മുസ്ലിം കലാപമുണ്ടാക്കാന്‍ അനുവദിക്കില്ലെന്നും പൗരത്വ ബില്ലിനെ എതിര്‍ക്കുക തന്നെ ചെയ്യുമെന്നും കാവിപ്പാര്‍ട്ടിയില്‍ നിന്ന് ജനാധിപത്യം പഠിക്കേണ്ട ഗതികേട് തനിക്കില്ലെന്നും മമത പറഞ്ഞു. ബംഗാളില്‍ ജനാധിപത്യം ഭീഷണിയിലാണെന്ന മോഡിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മമത.

Exit mobile version