സ്ഥലത്തിന്റെ പേരിലുള്ള തര്‍ക്കം കലാശിച്ചത് വന്‍സംഘര്‍ഷത്തില്‍, ആറ് പേര്‍ കൊല്ലപ്പെട്ടു, നടുക്കുന്ന സംഭവം

ലക്‌നൗ: സ്ഥലത്തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ദിയോറിയയിലാണ് സംഭവം. രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് വന്‍ദുരന്തത്തില്‍ കലാശിച്ചത്.

സംഘര്‍ഷത്തില്‍ നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചു. രാവിലെ ഏഴരയോടെയാണ് തര്‍ക്കം തുടങ്ങിയത്.

also read: പി ടി ഉഷയുടെ റെക്കോര്‍ഡിനൊപ്പമെത്തി വിദ്യ രാംരാജ്, ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഒരു മെഡല്‍ പ്രതീക്ഷ കൂടി

ദീര്‍ഘകാലമായി ഇരു കുടുംബങ്ങള്‍ തമ്മില്‍ സ്ഥലത്തര്‍ക്കമുണ്ട്. ജില്ലാ പഞ്ചായത്ത് മുന്‍ മെമ്പര്‍ പ്രേം യാദവും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പ്രേം യാദവും സത്യ പ്രകാശ് ദുബെയും തമ്മിലാണ് സ്ഥലത്തിന്റെ പേരില്‍ തര്‍ക്കമുണ്ടായിരുന്നത്.

പ്രേം യാദവ് രാവിലെ സത്യപ്രകാശിന്റെ വീട്ടിലെത്തുകയും ഇവര്‍ തമ്മില്‍ സ്ഥലത്തെച്ചൊല്ലി തര്‍ക്കം രൂക്ഷമാകുകയുമായിരുന്നു. തുടര്‍ന്ന് പ്രേം യാദവിനെ സത്യപ്രകാശ് മര്‍ദിച്ചു കൊലപ്പെടുത്തി.

also read: ചുമയും ശ്വാസ തടസവും, 7 മാസം പ്രായമായ കുട്ടിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെത്തിയത് എല്‍ഇഡി ബള്‍ബ്

അതിനിടെ സംഭവം അറിഞ്ഞ് പ്രേം യാദവിന്റെ ആള്‍ക്കാര്‍ സത്യപ്രകാശിന്റെ വീട്ടിലെത്തി സത്യപ്രകാശിനെയും ഭാര്യയെയും രണ്ട് പെണ്‍മക്കളെയും മകനെയും തല്ലിക്കൊല്ലുകയായിരുന്നുവെന്ന് ദിയോറിയ പൊലീസ് സൂപ്രണ്ട് സങ്കല്‍പ് ശര്‍മ പറഞ്ഞു.

Exit mobile version