കുടിച്ച് ലക്കുകെട്ട് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം, ഐപിഎസ് ഓഫീസര്‍ക്കെതിരെ പരാതി, അന്വേഷണം

പനാജി: പബ്ബില്‍ വച്ച് മദ്യപിച്ച് ലക്കുകെട്ട് ഐപിഎസ് ഓഫീസര്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഗോവ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലിനെതിരെയാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

വാസ്‌കോയില്‍ താമസിച്ചിരുന്ന എ കോനിനെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നിട്ടുള്ളത്. ഇദ്ദേഹം നേരത്തെ ഡല്‍ഹി പൊലീസില്‍ ഉന്നത പദവി വഹിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയാണ് പരാതിക്ക് കാരണമായ സംഭവം നടന്നത്.

also read: പനിയില്‍ തുടക്കം, പിന്നീടുള്ള ചികിത്സയില്‍ കാന്‍സറാണെന്ന് കണ്ടെത്തി, 4 വയസുകാരന്‍ ചികിത്സ സഹായം തേടുന്നു

ഓഗസ്റ്റ് 1 മുതല്‍ 14 വരെ മെഡിക്കല്‍ ലീവിലായിരുന്നു ഐപിഎസുകാരന്‍. സംഭവം നടക്കുന്ന സമയത്ത് മദ്യലഹരിയിലായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ശല്യം അസഹ്യമായതോടെ യുവതി ഐപിഎസുകാരനോട് തട്ടിക്കയറുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു.

ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. ബൌണ്‍സര്‍മാരുടെ സഹായത്തോടെ കുടിച്ച് ലക്കില്ലാത്ത അവസ്ഥയില്‍ ഡിഐജി പബ്ബില്‍ നിന്ന് ശുചിമുറിയിലേക്ക് പോകുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. നടക്കാന്‍ പോലും ആവാത്ത അവസ്ഥയിലായിരുന്നു ഇയാളെന്ന് വ്യക്തമാക്കുന്നതാണ് സിസിടിവി ദൃശ്യങ്ങള്‍.

also read: രാജ്യത്ത് സിംഹങ്ങളുടെ എണ്ണം കൂടുന്നു, അഭിമാനം തോന്നുന്നു, രാജകീയ പ്രൗഢിയുള്ള സിംഹങ്ങളെ ആഘോഷിക്കാനുള്ള അവസരമാണ് ഇന്നെന്ന് പ്രധാനമന്ത്രി

ഇതോടെ ഉദ്യോഗസ്ഥനോട് ഡിജിപിക്ക് മുന്നില്‍ ഹാജരാകാന്‍ അണ്ടര്‍ സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തേക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയതായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.

Exit mobile version