21 ലക്ഷം രൂപയുടെ തക്കാളിയുമായി പോകുന്നതിനിടെ ലോറി കാണാതായി, പിന്നില്‍ ഡ്രൈവറും സഹായിയും, തക്കാളി മറിച്ച് വിറ്റ് കാശുമായി മുങ്ങി

ബെംഗളൂരു: 21 ലക്ഷം രൂപയുടെ തക്കാളിയുമായി പോകുന്നതിനിടെ കാണാതായ ലോറി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഡ്രൈവറും സഹായിയും ചേര്‍ന്ന് തക്കാളി മറിച്ച് വിറ്റതായാണ് വിവരം. കോലാറില്‍നിന്ന് രാജസ്ഥാനിലേക്ക് പോയ ലോറിയായിരുന്നു കാണാതായത്.

ലോറി ഗുജറാത്തിലെ അഹമ്മദാബാദിലുള്ളതായി പൊലീസിന് വിവരം ലഭിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് മെഹ്ത ട്രാന്‍സ്‌പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ലോറി കോലാറിലെ അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് ആന്‍ഡ് ലൈവ്സ്റ്റോക്ക് മാര്‍ക്കറ്റ് കമ്മിറ്റി (എ.പി.എം.സി.) യില്‍നിന്ന് പുറപ്പെട്ടത്.

also read: പ്രതിയെ തിരിച്ചറിഞ്ഞ് സാക്ഷികള്‍, കുഞ്ഞുമായി പോകുന്നത് കണ്ടിട്ടും രക്ഷിക്കാനായില്ലെന്ന വിഷമത്തില്‍ താജുദീന്‍

കഴിഞ്ഞ ശനിയാഴ്ചയാണ് ലോറി കാണാതായതായി പൊലീസിന് പരാതി ലഭിച്ചത്. എസ്.വി.ടി. ട്രേഡേഴ്സ്, എ.ജി. ട്രേഡേഴ്സ് എന്നിവരുടെ 15 കിലോഗ്രാം വീതമുള്ള 735 പെട്ടി തക്കാളിയാണ് ലോറിയിലുണ്ടായിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലക്ഷങ്ങള്‍ വില വരുന്ന തക്കാളി ട്രക്ക് ഡ്രൈവര്‍ അന്‍വറും സഹായിയും മറിച്ച് വിറ്റതായി പൊലീസിന് വിവരം ലഭിക്കുന്നത്.

രാജസ്ഥാനിലേക്ക് ലോഡുമായി പോകുന്നതിന് പകരം ലോറി അഹമ്മദാബാദിലെത്തിച്ച് ഡ്രൈവര്‍ അന്‍വര്‍ തക്കാളി പകുതി വിലക്ക് വിറ്റതായാണ് വിവരം. ലോറിയില്‍ ട്രാന്‍സ്‌പോര്‍ട്ട് ഉടമ സാദിഖ് ജി.പി.എസ്. ട്രാക്കര്‍ ഘടിപ്പിച്ചിട്ടുണ്ടായിരുന്നു.

also read: മകൾക്ക് ഒപ്പം പുഴയിൽ ചാടി ഗർഭിണി ജീവനൊടുക്കിയ സംഭവം: പ്രതികളായ ഭർത്താവും കുടുംബവും പോലീസിൽ കീഴടങ്ങി

എന്നാല്‍, യാത്രക്കിടെ ഡ്രൈവര്‍ ജി.പി.എസ്. ട്രാക്കര്‍ എടുത്തുമാറ്റിയശേഷം ലോറിയുമായി മുങ്ങി. അഹമ്മദാബാദിലേക്കാണ് ലോറി കൊണ്ടുപോയത്. ഇവിടെ വെച്ച് തക്കാളി പകുതി വിലയക്ക് മറിച്ച് വിറ്റത്.

Exit mobile version