സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ടു, പെട്രോള്‍ ഒഴിച്ച് ചുട്ടുകൊന്ന് അക്രമികള്‍, മണിപ്പൂരില്‍ നിന്നും വീണ്ടും ഞെട്ടിക്കുന്ന വാര്‍ത്ത

ഇംഫാല്‍ : രാജ്യത്തെ ഒന്നടങ്കം നടുക്കിയ അക്രമം നടന്ന മണിപ്പൂരില്‍ നിന്നും വീണ്ടും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയായ 80കാരിയെ അക്രമി സംഘം വീട്ടിനുള്ളില്‍ ഇട്ട് ചുട്ടുകൊന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തതിന്റെ ഞെട്ടല്‍ മാറുംമുമ്പാണ് കൂടുതല്‍ അതിക്രമങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നത്. കക്കാച്ചിങ്ങ് ജില്ലയിലാണ് സംഭവം.

Also Read: കാന്‍സര്‍ ബാധിച്ച് ഭാര്യ കിടപ്പില്‍, ചികിത്സയ്ക്കായി നാട്ടുകാര്‍ പിരിച്ചെടുത്ത പണം നല്‍കി മടങ്ങവെ കുഴഞ്ഞുവീണ് 47കാരന്‍, ദാരുണാന്ത്യം

സെറോ ഗ്രാമത്തിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം ആദരിച്ച സ്വാതന്ത്ര്യസമര സേനാനി അന്തരിച്ച എസ്. ചുരാചന്ജ് സിംഗിന്റെ ഭാര്യ ഇബേതോംബിയെ ആണ് അക്രമികള്‍ വീട്ടിനുള്ളില്‍ ചുട്ടുകൊന്നത്.

Also Read: നെഞ്ച് വേദനകൊണ്ടു പുളഞ്ഞപ്പോഴും ചിന്തിച്ചത് ബാക്കിലിരിക്കുന്ന കുഞ്ഞുങ്ങളെ കുറിച്ച്; വിദ്യാർത്ഥികളെ സുരക്ഷിതരാക്കി ഓട്ടോ ഡ്രൈവർക്ക് ദാരുണമരണം

അക്രമകാരികള്‍ എത്തിയപ്പോള്‍ ഇബേതോംബി വീട്ടിനകത്ത് ആയിരുന്നു. ഇതിനിടെ ഇബേതോംബി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പുറത്തിറങ്ങാന്‍ സമ്മതിക്കാതെ വീട് പൂട്ടിയ സംഘം പെട്രോള്‍ ഒഴിച്ച് വീടിന് തീയിടുകയായിരുന്നു.മുത്തശിയെ രക്ഷിക്കാന്‍ ശ്രമിച്ച ചെറുമകന് നേരെയും ആക്രമണം ഉണ്ടായി.

58″ class=”alignnone size-medium wp-image-337461″ />

കൈയ്ക്ക് വെടിയേറ്റ 21കാരന്‍ പ്രേമഖണ്ഡ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മേയ് 28നാണ് സംഭവം നടന്നതെന്നാണ് അറിയുന്നത്. സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്.

Exit mobile version