രാത്രി ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലി അമ്മയുമായി തർക്കം; ഗായികയും നടിയുമായ രുചിസ്മിത ജീവനൊടുക്കിയ നിലയിൽ

ഭുവനേശ്വർ: വീട്ടിൽ രാത്രി ഭക്ഷണമുണ്ടാക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ നടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ‘ആലൂ പറാത്ത’ ഉണ്ടാക്കുന്നതിനെച്ചൊല്ലി അമ്മയുമായി വഴക്കിട്ട യുവനടി രുചിസ്മിത ഗുരുവാണ് ജീവനൊടുക്കിയത്. ഒഡീഷയിലെ പ്രമുഖ നടിയും ഗായികയുമാണ് രുചിസ്മിത. ബോലാംഗീറിലെ ബന്ധുവീട്ടിൽ വെച്ചായിരുന്നു സംഭവം

ഞായറാഴ്ച കിടപ്പുമുറിയിലെ സീലിങ് ഫാനിൽ തൂങ്ങിയനിലയിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത് എന്ന് പോലീസ് പറഞ്ഞു. ഇതിനിടെ, മകൾ നേരത്തെയും ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്ന പ്രതികരണവുമായി താരത്തിന്റെ അമ്മ രംഗത്തെത്തി. സംഭവദിവസം ഭക്ഷണമുണ്ടാക്കുന്നതിനെച്ചൊല്ലി താനും മകളും തമ്മിൽ വഴക്കിട്ടിരുന്നെന്നാണ് ഇവർ നൽകിയ മൊഴി.

ഒഡീഷ നടിയും ഗായികയുമായ രുചിസ്മിത ഒട്ടേറെ സംഗീത ആൽബങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സ്റ്റേജ് ഷോകളിലും സജീവസാന്നിധ്യമായിരുന്നു.

ALSO READ- സർക്കാർ സ്‌കൂളിലെ അധ്യാപകർക്ക് അഞ്ച് വർഷം കൂടുമ്പോൾ സ്ഥലം മാറ്റം; പരിഷ്‌കാരവുമായി വിദ്യാഭ്യാസ വകുപ്പ്

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Exit mobile version