വിമാനയാത്രയ്ക്കിടെ യുവനടിയോട് മോശമായി പെരുമാറിയ സംഭവം; വിന്‍ഡോ സീറ്റിനായുള്ള തര്‍ക്ക മാത്രമെന്ന് പ്രതി; വീട്ടില്‍ റെയ്ഡ് നടത്തി പോലീസ്

കൊച്ചി: മുംബൈയില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ യുവനടിയോട് മോശമായി പെരുമാറിയ കേസില്‍ പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തൃശൂര്‍ തലോര്‍ സ്വദേശി ആന്റോയാണ് യുവനടിയുടെ പരാതിയില്‍ ജാമ്യം തേടിയിരിക്കുന്നത്. ഇയാള്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.

സംഭവത്തില്‍ യുവനടി പരാതി നല്‍കിയെന്ന വിവരമറിഞ്ഞതോടെയാണ് ഇയാള്‍ മുങ്ങിയതെന്നാണ് പോലീസ് ഭാഷ്യം. ബുധനാഴ്ച രാത്രി ഇയാളുടെ വീട്ടില്‍ പോലീസ് സംഘം പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പ്രതിക്കായി തൃശ്ശൂരും സമീപപ്രദേശങ്ങളും കേന്ദ്രീകരിച്ച് പോലീസിന്റെ അന്വേഷണം തുടരുകയാണ്. കഴിഞ്ഞദിവസം മുംബൈയില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ തനിക്ക് നേരെ മദ്യലഹരിയില്‍ ആന്റോ അതിക്രമം കാണിച്ചെന്നാണ് യുവനടിയുടെ പരാതി.

എയര്‍ഇന്ത്യ വിമാനത്തില്‍ കൊച്ചിയിലേക്ക് യാത്രതിരിച്ച നടിയോട് സഹയാത്രികനായിരുന്ന പ്രതി ആദ്യം പരസ്പരവിരുദ്ധമായി സംസാരിക്കുകയായിരുന്നു. ജേണലിസ്റ്റാണോ എന്ന് ചോദിച്ചാണ് സംസാരം തുടങ്ങിയത്. പിന്നാലെ വിന്‍ഡോ സീറ്റിന്റെ പേരില്‍ വാക്കേറ്റമുണ്ടാക്കി. ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും വീണ്ടും ശല്യപ്പെടുത്തി. തുടര്‍ന്ന് ശരീരത്തില്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചതായും നടി പരാതിയായി ഉന്നയിച്ചു.

ALSO READ- ജനങ്ങളില്‍ അച്ചടക്കം വളര്‍ത്തണം; ഡിഗ്രി പഠനത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് സൈനിക പരിശീലനം നിര്‍ബന്ധമാക്കണം: കങ്കണ റണാവത്ത്

കാബിന്‍ക്രൂ ഇടപെട്ട് സീറ്റ് മാറ്റിയിരുത്തിയിരുന്നെന്നും പിന്നീട് വിമാനം കൊച്ചിയില്‍ എത്തിയതിന് പിന്നാലെ എയര്‍ഇന്ത്യ അധികൃതരെ പരാതി അറിയിച്ചെന്നുമാണ് നടി പറയുന്നത്. എന്നാല്‍, പോലീസില്‍ പരാതി നല്‍കാനുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് യുവനടി നെടുമ്പാശ്ശേരി പോലീസില്‍ പരാതി നല്‍കിയത്.

അതേസമയം, വിന്‍ഡോ സീറ്റിന് വേണ്ടിയാണ് തര്‍ക്കമുണ്ടായതെന്നും അത് വിമാനജീവനക്കാര്‍ ഇടപെട്ട് പരിഹരിച്ചെന്നുമാണ് ആന്റോ പ്രതികരിച്ചിരിക്കുന്നത്.

മദ്യലഹരിയിലായതിനാല്‍ ഇയാളോട് സംസാരിച്ചിട്ട് കാര്യമില്ലെന്ന് മനസിലാക്കി യുവനടി വിവരം കാബിന്‍ക്രൂവിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്

Exit mobile version