അരുതാത്ത രീതിയിൽ കണ്ടുവെന്ന് ആരോപണം; ട്യൂഷൻ അധ്യാപകനെ മർദ്ദിച്ച് നാട്ടുകാർ, അവശനാക്കിയ ശേഷം വിദ്യാർത്ഥിനിയെ കൊണ്ട് വിവാഹം കഴിപ്പിച്ചു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊണ്ട് ട്യൂഷൻ അധ്യാപകനെ കൊണ്ട് വിവാഹം കഴിപ്പിച്ച് നാട്ടുകാർ. ഇരുവരെയും ‘അരുതാത്ത’ സാഹചര്യത്തിൽ കണ്ടെത്തിയെന്ന് ആരോപിച്ചാണ് അധ്യാപകനെ മർദ്ദിച്ചവശനാക്കിയ ശേഷം വിവാഹം കഴിപ്പിച്ചത്. വിവാഹം നടത്തുന്നതിന് മുൻപ്, നാട്ടുകാരുടെ മർദ്ദനത്തിൽ തലയ്ക്ക് മുറിവേറ്റിരുന്നു.

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം: ഡോക്ടര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്

ഈ തുന്നികെട്ട് വെച്ചാണ് വിദ്യാർത്ഥിയുമായുള്ള വിവാഹം നടത്തിയത്. ബിഹാറിലെ നളന്ദയിലാണ് സംഭവം. പ്രൈവറ്റ് സ്‌കൂൾ അധ്യാപകനായ ഇയാൾ വിദ്യാർത്ഥികളെ വീട്ടിലെത്തി ട്യൂഷൻ നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇരുവരെയും അരുതാത്ത രീതിയിൽ കണ്ടുവെന്ന് ആരോപിച്ച് മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഭിഷേക് കുമാർ ആണ് മർദ്ദനത്തിന് ഇരയായത്.

ഫെബ്രുവരി അഞ്ചിനാണ് സംഭവം. സ്‌കൂളിൽ ആളൊഴിഞ്ഞ നേരത്തായിരുന്നു ഇയാളും പെൺകുട്ടിയും ഒന്നിച്ചുണ്ടായതെന്നും നാട്ടുകാർ ആരോപിക്കുന്നു. ഇയാളെക്കുറിച്ച് നാട്ടിൽ മോശമായ കാര്യങ്ങൾ പ്രചരിക്കുന്നു എന്നും നാട്ടുകാർക്ക് ആരോപിക്കുന്നു. ഒടുവിൽ രണ്ട് കൂട്ടരുടെയും കുടുംബങ്ങളുമായി ചർച്ച നടത്തിയ ശേഷമാണ് വിവാഹം നടത്തിയത്. ആർഭാടങ്ങളില്ലാതെ പെൺകുട്ടിയ്ക്ക് സിന്ദൂരം ചാർത്തിയാണ് വിവാഹം നടത്തിയത്.

Exit mobile version