19കാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ തെളിവില്ല, പ്രതിയെ സുപ്രീംകോടതി വെറുതെ വിട്ടു; 3 മാസത്തിന് ശേഷം ഒരു ജീവൻ കഴുത്തറുത്ത് എടുത്തു!

Supreme Court | Bignewslive

ന്യൂഡൽഹി: 19കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തെളിവുകളുടെ അഭാവത്തിൽ സുപ്രീംകോടതി വെറുതെ വിട്ടു. 3 മാസത്തിന് ശേഷം ഇതേ വ്യക്തി മറ്റൊരു കൊലപാതക കേസിൽ അറസ്റ്റിലായി. ഓട്ടോ ഡ്രൈവറെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലാണ് ഡൽഹി സ്വദേശിയായ വിനോദ് ആണ് വീണ്ടും അറസ്റ്റിലായത്.

3 ദിവസം മുൻപ് വിളിച്ചതേയുള്ളൂ, ഇത് സത്യം തന്നെയാണോ..? വിയോഗം ഉൾകൊള്ളാനാകാതെ ചിത്ര

ജനുവരി 26-ാം തീയതി ഡൽഹി ദ്വാരകയിലായിരുന്നു സംഭവം. കവർച്ചാശ്രമത്തിനിടെയാണ് ഓട്ടോ ഡ്രൈവറെ രണ്ടുപേർ ചേർന്ന് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ പവൻ എന്നയാളെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യംചെയ്തതിൽനിന്നാണ് വിനോദിന്റെ പങ്ക് അറിഞ്ഞത്. 2012 ഫെബ്രുവരിയിൽ ഡൽഹിയിൽ 19-കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായിരുന്നു വിനോദ്.

ഈ കേസിൽ മൂന്നുമാസം മുൻപ് ഇയാൾ ഉൾപ്പെടെയുള്ള മൂന്ന് പ്രതികളെയും സുപ്രീംകോടതി വെറുതെവിട്ടിരുന്നു. കാണാതായ യുവതിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയിൽ മൂന്നുദിവസത്തിന് ശേഷമാണ് കണ്ടെത്തിയത്. 2014-ൽ കേസിലെ മൂന്ന് പ്രതികൾക്കും വിചാരണ കോടതി വധശിക്ഷ വിധിച്ചു. പിന്നീട് ഡൽഹി ഹൈക്കോടതിയും ഈ ശിക്ഷ ശരിവെച്ചു. തുടർന്ന് കഴിഞ്ഞ നവംബറിലാണ് മൂന്ന് പ്രതികളെയും സംശയത്തിന്റെ ആനുകൂല്യത്തിൽ സുപ്രീംകോടതി വെറുതെവിട്ടത്. പിന്നാലെയാണ് മറ്റൊരു കേസിലും പ്രതിയായത്.

Exit mobile version