താഴ്ന്ന ജാതിയിലുള്ള യുവാവുമായി പ്രണയത്തില്‍, മകളെയും കാമുകനെയും കൊന്ന് പുഴയില്‍ കെട്ടിത്താഴ്ത്തി മാതാപിതാക്കള്‍, പിന്നാലെ അരങ്ങേറിയത് നാടകീയരംഗങ്ങള്‍, ഒടുവില്‍ പിടിയില്‍

murder| bignewslive

ബംഗളൂരു: നാടിനെ ഒന്നടങ്കം നടുക്കി വീണ്ടും ദുരഭിമാനക്കൊല. പിന്നാക്ക ജാതിയിലുള്ള യുവാവിനെ വിവാഹം കഴിക്കാനൊരുങ്ങിയ പെണ്‍കുട്ടിയെയും കാമുകനെയും പെണ്കുട്ടിയുടെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് വെട്ടിക്കൊന്നു. കര്‍ണാടകയിലാണ് നടുക്കുന്ന സംഭവം.

ബേവിനമട്ടി സ്വദേശികളായ രാജേശ്വരിയും വിശ്വനാഥുമാണ് മരിച്ചത്. കാസര്‍കോഡ് കെട്ടിനിര്മ്മാണ തൊഴില് ചെയ്തുവരികയായിരുന്ന വിശ്വനാഥും രാജേശ്വരിയും മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. ജോലിയിലെ അവധിക്കിടെ നാട്ടിലെത്തിയായിരുന്നു വിശ്വനാഥ് രാജേശ്വരിയെ കണ്ടിരുന്നത്.

also read: സ്മാർട്ട് ഫോൺ വാങ്ങാൻ 9000 രൂപ വേണം, വീട്ടുകാർ തരില്ലെന്ന് ഉറപ്പ്; രക്തം വിൽക്കാൻ രക്തബാങ്കിലെത്തി 16കാരി, പണം സഹോദരന്റെ ചികിത്സയ്ക്ക് വേണ്ടിയെന്ന് കളവും

രാജേശ്വരിക്ക് 14 വയസ്സുള്ളപ്പോള്‍ മുതല്‍ ഇരുവരും പ്രണയത്തിലാണ്. ഇപ്പോള്‍ 17 വയസ്സാണ്. രാജേശ്വരിക്ക് പ്രായപൂര്‍ത്തി ആയാല്‍ ഉടന്‍ വിവാഹം കഴിക്കാനായിരുന്നു ഇരുവരുടെയും തീരുമാനം. എന്നാല്‍ ഇരുവരും പ്രണയത്തിലാണെന്ന് അറിഞ്ഞതോടെ രാജേശ്വരിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു.

രാജേശ്വരിയുടെ അച്ഛന്‍ വിശ്വനാഥിനെ പല തവണ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ വിവാഹം കഴിക്കുമെന്ന് രാജേശ്വരി അമ്മയോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് ക്രൂരമായ കൊലപാതകം. സെപ്തംബര്‍ 30 നായിരുന്നു ബന്ധുക്കള്‍ ഇരുവരെയും കൊലപ്പെടുത്തിയത്.

വിവാഹം നടത്തിത്തരാം എന്ന് പറഞ്ഞ് രാജേശ്വരിയെക്കൊണ്ട് വിശ്വനാഥിനെ വിളിപ്പിച്ച ശേഷം കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ രാജേശ്വരിയെയും കൊലപ്പെടുത്തി. ശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ സമീപത്തെ കൃഷ്ണ നദിയില്‍ കെട്ടിത്താഴ്ത്തി.

also read: ‘തീരുമാനിച്ചത് നടപ്പിലാക്കാനാണ്, ധീരതയ്ക്കുള്ള അവാർഡ് നൽകുന്നുണ്ട് ഈ തൊലിക്കട്ടിക്ക്’ മന്ത്രിയുടെ ശകാരം, മണിക്കൂറുകൾ കൊണ്ട് റോഡ് ശരിയായി

ഇതിന് ശേഷം പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് പോലീസില്‍ പരാതിയും നല്‍കി. അതിനിടെ വിശ്വനാഥിന്റെ ബന്ധുക്കളും പോലീസില്‍ പരാതിയുമായി എത്തിയതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തറിഞ്ഞത്. ബന്ധുക്കളെ പോലീസ് പിടികൂടി.

Exit mobile version