വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ട് പിറകെ നടന്ന് ശല്യം ചെയ്തു, നിരസിച്ച 17കാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത് 14 തവണ, ഒടുവില്‍ ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി യുവാവ്, നടുക്കം

ചെന്നൈ: 17കാരിയെ കുത്തിപരിക്കേല്‍പ്പിച്ച ശേഷം യുവാവ് ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു. തമിഴ്‌നാട്ടിലാണ് നടുക്കുന്ന സംഭവം. കേശവന്‍ എന്ന ഇരുപത്തിരണ്ടുകാരന്‍ ആണ് മരിച്ചത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് ആക്രമണം. ഗുരുതരമായി പരിക്കേറ്റ തിരുച്ചിറപ്പള്ളി അത്തിക്കുളം സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആശുപത്രിയിലാണ്.

ഇന്നലെയാണ് നാടിനെ നടുക്കിയ സംഭവം. ഇരുവരും തമ്മില്‍ നേരത്തെ പ്രണയത്തില്‍ ആയിരുന്നുവെന്നാണ് സൂചന. ബന്ധു വീട്ടിലേക്കു പോകാനായി വീട്ടില്‍ നിന്ന് ഇറങ്ങിയ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ചെന്ന് ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി പ്രണയാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ ഇത് പെണ്‍കുട്ടി നിരസിച്ചു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ ചെറിയ വാക്കുകതര്‍ക്കം ഉണ്ടായി.

also read: യുഎസില്‍ വീണ്ടും വെടിവെയ്പ്പ് : ആശുപത്രി പരിസരത്ത് നാല് പേര്‍ കൊല്ലപ്പെട്ടു

പെട്ടെന്ന് കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് കേശവന്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റു നിലത്തു വീണ പെണ്‍കുട്ടിയെ ഇയാള്‍ തുടരെ കുത്തി. പിന്നീട് ആക്രമിക്കാന്‍ ഉപയോഗിച്ച കത്തി അവിടെ ഉപേക്ഷിച്ച ശേഷം സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപെട്ടു.

14 തവണ കുത്തേറ്റ മുറിവുകളുമായി രക്തത്തില്‍ കുളിച്ചു കിടന്ന പെണ്‍കുട്ടിയെ ഇതുവഴി വന്ന യാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്. നേരത്തെയും ഇയാള്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നു. ജൂണില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പോക്‌സോ വകുപ്പുകള്‍ പ്രകാരം അറസ്റ്റിലായിരുന്നു.

തുടര്‍ന്ന് അടുത്തിടെയാണ് ജയിലില്‍ നിന്നിറങ്ങിയത്. ഇതിനു ശേഷം വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടു പിറകെ നടന്നു പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നതായി വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവം പുറത്തു വന്നയുടനെ മൂന്ന് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചു പ്രതിക്കായി തിരിച്ചിറപ്പള്ളി പോലീസ് തിരച്ചില്‍ തുടങ്ങിയിരുന്നു. അതിനിടയ്ക്ക് രാത്രി മണപ്പാറക്കു സമീപമുള്ള റെയില്‍വേ ട്രാക്കില്‍ കേശവന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Exit mobile version