യുപി പിടിയ്ക്കാനുറച്ച് കോണ്‍ഗ്രസ്: ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് സ്‌കൂട്ടറും ഫോണും വാഗ്ദാനം ചെയ്ത് പ്രിയങ്കാ ഗാന്ധി

വാരണാസി: ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്. സംഘടനാ സംവിധാനം പാടെ തകര്‍ന്ന കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുനേല്‍പ്പാണ് ലക്ഷ്യം. അധികാരത്തിലെത്തിയാല്‍ ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് പ്രിയങ്കാ ഗാന്ധി ഇരുചക്ര വാഹനവും ഫോണും വാഗ്ദാനം ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് സ്ത്രീവോട്ടുകളിലാണ് ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ 40 ശതമാനം സ്ത്രീകളായിരിക്കുമെന്ന് കോണ്‍ഗ്രസ് ജനല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പ്രഖ്യാപിച്ചുകഴിഞ്ഞു. അധികാരത്തിലെത്തിയാല്‍ വിദ്യാര്‍ഥിനികള്‍ക്ക് സ്മാര്‍ട് ഫോണും സ്‌കൂട്ടറും പ്രിയങ്ക വാഗ്ദാനം ചെയ്തിട്ടുണ്ട്.

യുപി നിയമസഭയില്‍ കോണ്‍ഗ്രസിനുള്ളത് കേവലം ഏഴ് സീറ്റാണ്. ലോക്‌സഭയിലുള്ളത് ഒരേ ഒരു എംപി മാത്രം. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിനോട് സഖ്യമുണ്ടാക്കാന്‍ പാര്‍ട്ടികളൊന്നും തയ്യാറല്ല. ഈ ദുസ്ഥിതി മാറ്റിയെടുക്കാനുള്ള പരിശ്രമത്തിലാണ് പ്രിയങ്ക ഗാന്ധി.

കര്‍ഷക കൂട്ടക്കൊല നടന്ന ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട പ്രിയങ്കയെ മൂന്ന് ദിവസമാണ് യുപി പോലീസ് തടവില്‍ വെച്ചത്. പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട അരുണ്‍ വാത്മീകിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനുള്ള യാത്രയും യോഗിയുടെ പോലീസ് തടഞ്ഞു. പിന്‍മാറാന്‍ തയ്യാറല്ലെന്ന നിലപാടെടുത്തപ്പോഴാണ് രണ്ടിടത്തും പ്രിയങ്കക്ക് യാത്ര തുടരാനുള്ള അനുമതി നല്‍കിയത്.

Exit mobile version