നിയമസഭയില്‍ ചൂടേറിയ ചര്‍ച്ച: മുണ്ട് അഴിഞ്ഞുപോയത് അറിയാതെ പ്രസംഗം തുടര്‍ന്ന് സിദ്ധരാമയ്യ; ചെവിയില്‍ കാര്യം അറിയിച്ച് നാണക്കേട് ഒഴിവാക്കി ശിവകുമാര്‍

ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ ചൂടേറിയ ചര്‍ച്ച നടക്കുന്നതിനിടെ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയുടെ മുണ്ട് അഴിഞ്ഞുപോയത് നിയമസഭാംഗങ്ങള്‍ക്കിടയില്‍ ചിരിപടര്‍ത്തി. സഭയില്‍ പ്രസംഗിച്ചു കൊണ്ടിരിക്കെയായിരുന്നു സംഭവം.

മൈസൂര്‍ കൂട്ട ബലാത്സംഗത്തില്‍ പോലീസിന്റെ നടപടികളെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. എന്നാല്‍ മുണ്ടഴിഞ്ഞ് വീണതറിയാതെ സിദ്ധരാമയ്യ പ്രസംഗം തുടരുകയായിരുന്നു. ഇതിനിടെ സിദ്ധരാമയ്യയുടെ അടുത്തേക്ക് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ എത്തി ചെവിയില്‍ കാര്യം അവതരിപ്പിക്കുകയായിരുന്നു.

ഓ അതായിരുന്നോ എന്ന് പറഞ്ഞ് അദ്ദേഹം കുനിഞ്ഞ് മുണ്ട് എടുത്ത് ഉടുക്കുന്നതും സീറ്റില്‍ ഇരിക്കുകയും ചെയ്തു. തുടര്‍ന്ന് ശരീരവണ്ണം വര്‍ധിച്ചു, വയറ് കൂടി. ഇതുകൊണ്ട് മുണ്ട് അഴിഞ്ഞു വീണു എന്ന് അദ്ദേഹം പറഞ്ഞു. ഇത് സഭയില്‍ ചിരിപടര്‍ത്തി.

താന്‍ ഭക്ഷണക്രമത്തിലാണെന്നും ശരീരഭാരം കുറയ്ക്കാന്‍ അടുത്തിടെ പ്രകൃതി ചികിത്സയ്ക്ക് വിധേയനായെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഉച്ചഭക്ഷണത്തിന് സെഷന്‍ നിര്‍ത്തിവച്ചതിന് ശേഷം, സിദ്ധരാമയ്യ വീണ്ടും തന്റെ മുണ്ട് മുറുക്കുന്നതായി കാണാം.

അതേസമയം സംഭവം പരസ്യമാക്കിയതില്‍ കോണ്‍ഗ്രസിന് എതിര്‍പ്പുണ്ട്. ഞങ്ങളുടെ പ്രസിഡന്റ് ഡികെ ശിവകുമാര്‍ സിദ്ധരാമയ്യയുടെ ചെവിയില്‍ തന്റെ പാര്‍ട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കാന്‍ വേണ്ടിയാണ് പറഞ്ഞത്. എന്നാല്‍ സിദ്ധരാമയ്യ അത് സഭയെ മൊത്തം അറിയിച്ചു. ബിജെപിയില്‍ നിന്നുള്ള ആളുകള്‍ ഞങ്ങളുടെ പ്രതിച്ഛായ തകര്‍ക്കാന്‍ കാത്തിരിക്കുകയാണെന്നും കോണ്‍ഗ്രസ് എംഎല്‍എ രമേശ് കുമാര്‍ പറഞ്ഞു.

Exit mobile version