ഭൂതബാധയുണ്ടെന്ന് ആരോപണം; ഏഴ് വയസുകാരനെ അമ്മയും ബന്ധുക്കളും ചേര്‍ന്ന് അടിച്ചു കൊന്നു

‘possessed’ boy | Bignewslive

ചെന്നൈ: ഏഴ് വയസുകാരനെ അമ്മയും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചു കൊലപ്പെടുത്തി. കുട്ടിയില്‍ ഭൂതബാധയുണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. തിരുവണ്ണാമലൈ ജില്ലയിലെ കന്നമംഗലം ആറണിയിലാണു നാടിനെ നടുക്കിയ സംഭവം.

കൊലപാതകത്തില്‍, കുട്ടിയുടെ മാതാവ് തിലകവതി, ഇവരുടെ സഹോദരിമാരായ ഭാഗ്യലക്ഷ്മി, കവിത എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. വെല്ലൂര്‍ ജില്ലയിലെ കെവി കുപ്പം ഗ്രാമത്തിലെ സ്ത്രീകളാണിവര്‍. കുട്ടിയില്‍ ബാധയുണ്ടെന്നും അത് ഒഴിപ്പിക്കാനാണു മര്‍ദിച്ചതുമെന്നാണു ഇവര്‍ പോലീസിന് മൊഴി നല്‍കി.

ഒരു കുട്ടിയെ മൂന്നു സ്ത്രീകള്‍ മര്‍ദിക്കുന്നതായി നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത്. എന്നാല്‍ അപ്പോഴേയ്ക്കും കുട്ടി മരണപ്പെട്ടിരുന്നു. മൃതദേഹം വെല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കു പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. അതേസമയം, മൂന്നു സ്ത്രീകള്‍ക്കും മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

Exit mobile version