ഹൈദരാബാദില്‍ കായംകുളം സ്വദേശിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത അഞ്ച് മലയാളികള്‍ക്ക് കൊറോണ

ഹൈദരാബാദ്: ഹൈദരാബാദില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത അഞ്ച് മലയാളികള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കായംകുളം സ്വദേശിയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

മരിച്ചയാളുടെ ഭാര്യയുള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എല്ലാവരെയും ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് മെയ് 17നാണ് കായംകുളം സ്വദേശി ഹൈദരാബാദില്‍ മരിച്ചത്.

ഇദ്ദേഹം പനിക്ക് ചികിത്സ തേടിയിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന് കൊറോണ പരിശോധന നടത്തിയിരുന്നില്ല. മരണം സംഭവിച്ച ശേഷവും ഇയാളുടെ കൊറോണ പരിശോധന നടത്തിയിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കൊറോണ സ്ഥിരീകരിച്ച അഞ്ച് മലയാളികളും ഇപ്പോള്‍ ചികിത്സയിലാണ്.

രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണവും മരണനിരക്കും കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടിരിക്കുകയാണ്. മഹാരാഷ്ട്രയിലും ഗുജറാത്തിലും തമിഴ്‌നാട്ടിലും രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്.

Exit mobile version