വാക്കു തര്‍ക്കം; കലിതീരും വരെ അമ്മയെ കോടാലി കൊണ്ട് വെട്ടിനുറുക്കി മകന്‍, വാതില്‍ പൂട്ടി മൃതദേഹവും നോക്കി ഇരുന്നത് മണിക്കൂറുകള്‍!

പ്രദേശത്തെ നടുക്കിയ കൊലപാതകത്തില്‍ ഇവരുടെ മകന്‍ ഗൊരച്ചന്ത് മുര്‍മ്മുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കൊല്‍ക്കത്ത: വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് അമ്മയെ മകന്‍ വെട്ടിനുറുക്കി. ഹിരാമോണി മുര്‍മ്മു എന്ന 55 കാരിയാണ് കൊല്ലപ്പെട്ടത്. പശ്ചിമ ബംഗാളിലെ മിഡ്‌നാപ്പുര്‍ ജില്ലയിലെ ഗോള്‍ട്ടോറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. വാക്ക് തര്‍ക്കം മൂത്തപ്പോള്‍ കോടാലി എടുത്ത് ഹിരാമോണിയ്ക്ക് നേരെ ഓങ്ങുകയായിരുന്നു. കലി തീരും വരെ ഇയാള്‍ അമ്മയെ വെട്ടിനുറുക്കി.

പ്രദേശത്തെ നടുക്കിയ കൊലപാതകത്തില്‍ ഇവരുടെ മകന്‍ ഗൊരച്ചന്ത് മുര്‍മ്മുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് സംഭവം നടന്നത്. അന്നേ ദിവസം പുറത്ത് പോയി വന്ന ഗൊരച്ചന്ത് അമ്മയുമായി വഴക്കിടുകയായിരുന്നു. തുടര്‍ന്ന് വഴക്ക് രൂക്ഷമാകുകയും ഇതില്‍ പ്രകോപിതനായ ഗൊരച്ചന്ത് അടുത്തുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് അമ്മയെ വെട്ടുകയായിരുന്നു. കലി അടങ്ങാത്ത ഇയാള്‍ ഹിരാമോണിയെ ആവര്‍ത്തിച്ച് വെട്ടുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

കൃത്യം നടത്തിയ ശേഷം ഇയാള്‍ വാതില്‍ അകത്തുനിന്ന് പൂട്ടി മൃതദേഹത്തോടൊപ്പം മണിക്കൂറുകള്‍ ഇരുന്നതായും പോലീസ് കൂട്ടിച്ചേര്‍ത്തു. ഇതിനിടയില്‍ ഹിരാമോണിയുടെ വീട്ടില്‍ നിന്ന് ഉറക്കെ നിലവിളികേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഹിരമോണിയെ ആണ്. തുടര്‍ന്ന് കൈയ്യോടെ പിടികൂടിയ ഗോരച്ചന്തിനെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Exit mobile version