കൊടുങ്ങല്ലൂരിൽ മക്കളോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവെ യുവതിയെ അയൽവാസി വെട്ടിനുറുക്കി; അമ്മയുടെ വിയോഗം നേരിൽ കണ്ട പകപ്പിൽ കുട്ടികൾ

തൃശൂർ: കൊടുങ്ങല്ലൂരിൽ മക്കൾക്കൊപ്പം വീട്ടിലേയ്ക്ക് സഞ്ചരിക്കവെ കടയുടമയായ യുവതിയെ വെട്ടികൊലപ്പെടുത്തി. കൊടുങ്ങല്ലൂർ ഏറിയാട് ബ്ലോക്കിന് കിഴക്കുവശം മാങ്ങാരപറമ്പിൽ റിൻസി നാസർ (30) ആണ് മരിച്ചത്. അയൽവാസിയായ റിയാസ് എന്ന യുവാവാണ് വെട്ടിയത്. തുണക്കട നടത്തുകയാണ് റിൻസി. കടയിൽ റിയാസ് മുൻപ് ജോലി ചെയ്തിരുന്നതായാണ് വിവരം.

അച്ഛനുമായി ഒരു ബന്ധവും വേണ്ടെന്ന് മകള്‍ : എങ്കില്‍ ഒരു ചിലവുകള്‍ക്കും അവകാശമില്ലെന്ന് സുപ്രീം കോടതി

റിൻസി സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ തടഞ്ഞുനിർത്തിയ ശേഷമാണ് റിയാസ് വെട്ടിയത്. ആക്രമണത്തിൽ റിൻസിയുടെ മൂന്ന് വിരലുകൾ അറ്റുപോയിരുന്നു. മുഖത്തും ഗുരുതരമായി വെട്ടേറ്റിരുന്നു. വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. വ്യാഴാഴ്ച രാത്രി കട അടച്ച് മക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അവർ.

ശേഷം, റോഡിൽ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന റിയാസ് സ്‌കൂട്ടർ തടയുകയും റിൻസിയെ തുരുതുരെ വെട്ടുകയുമായിരുന്നു. അക്രമം കണ്ട് നടുങ്ങിയ റിൻസിയുടെ മക്കളുടെ കരച്ചിൽ കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. കുട്ടികൾ ആക്രമണത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അമ്മയുടെ വിയോഗം കൺമുൻപിൽ കണ്ടതിന്റെ പകപ്പിലാണ് ഇപ്പോഴും കുട്ടികൾ. ആക്രമണത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെട്ട റിയാസ് ഒളിവിലാണ്. നാസറാണ് റിൻസിയുടെ ഭർത്താവ്.

Exit mobile version