എവിടെ കുത്തിയാലും വോട്ട് ബിജെപിക്കെന്ന് എംഎല്‍എ: അദ്ദേഹമാണ് ബിജെപിയിലെ ഏറ്റവും സത്യസന്ധനായ വ്യക്തിയെന്ന് പരിഹസിച്ച് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ വോട്ട് എവിടെ രേഖപ്പെടുത്തിയാലും അത് ഭരണത്തിലിരിക്കുന്ന പാര്‍ട്ടിക്കു ലഭിക്കുമെന്ന ബിജെപി നേതാവിന്റെ പ്രസ്താവനയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. ‘അദ്ദേഹമാണ് ബിജെപിയിലെ ഏറ്റവും സത്യസന്ധനായ വ്യക്തി’. രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ഹരിയാനയിലെ ബിജെപി എംഎല്‍എയായ ഭക്ഷിഷ് സിങ് വിര്‍കിന്റെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്നാണ് രാഹുലിന്റെ പരിഹാസ പ്രതികരണം.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ ആര്‍ക്ക് വോട്ടു രേഖപ്പെടുത്തിയാലും അതു ഭരണത്തിലിരിക്കുന്ന പാര്‍ട്ടിക്കു ലഭിക്കുമെന്നായിരുന്നു ബിജെപി എംഎല്‍എയുടെ വിവാദ പ്രസ്താവന. ഇത് വിവാദമായതിനെ തുടര്‍ന്നാണ് രാഹുലിന്റെ പരിഹാസം.

വോട്ടിംഗ് യന്ത്രത്തിലെ ഏത് ബട്ടണില്‍ അമര്‍ത്തിയാലും വോട്ട് മുഴുവന്‍ ബിജെപിക്ക് ലഭിക്കുമെന്നു ബക്ഷിക് തന്റെ അണികളോടു പറയുന്ന വീഡിയോ ഞായറാഴ്ച മുതല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

മോഡിജിയും മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറും ബുദ്ധിമാന്‍മാരാണെന്നും ബക്ഷിക് പറയുന്നുണ്ട്. ഈ വീഡിയോ കൂടി രാഹുല്‍ ട്വീറ്റ് ചെയ്തു.

വിവാദ പ്രസ്താവനയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബക്ഷിക് സിംഗ് വിര്‍ക്കിനു നോട്ടീസ് നല്‍കിയിരുന്നു. കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ സിംഗ് ഹൂഡ തെരഞ്ഞെടുപ്പ് ദിവസം വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Exit mobile version