ഒന്‍പത് വര്‍ഷമായി മുങ്ങി നടന്ന മോഷണ കേസ് പ്രതി പിടിയില്‍; കുടുക്കിയത് ഫേസ്ബുക്കിന്റെ സഹായത്തോടെ

ഫെയ്‌സ്ബുക്കിന്റെ സഹായത്തോടെയാണ് പോലീസ് പ്രതിയെ പിടിക്കൂടിയത്. പ്രതിയുമായി പോലീസ് ഉദ്യോഗസ്ഥന്‍ സ്ത്രീയെന്ന വ്യാജേന ഫേസ്ബുക്ക് ചാറ്റില്‍ ചങ്ങാത്തം കൂടിയായിരുന്നു കുടുക്കിയത്

തൊടുപുഴ: ഒന്‍പത് വര്‍ഷമായി മുങ്ങിനടന്ന മോഷണക്കേസ് പ്രതി പിടിയില്‍. ഫെയ്‌സ്ബുക്കിന്റെ സഹായത്തോടെയാണ് പോലീസ് പ്രതിയെ പിടിക്കൂടിയത്. പ്രതിയുമായി പോലീസ് ഉദ്യോഗസ്ഥന്‍ സ്ത്രീയെന്ന വ്യാജേന ഫേസ്ബുക്ക് ചാറ്റില്‍ ചങ്ങാത്തം കൂടിയായിരുന്നു കുടുക്കിയത്.

ജാമ്യത്തിലിറങ്ങി മുങ്ങിയ തൊടുപുഴ ചുങ്കം കാഞ്ഞിരത്തിങ്കല്‍ അലക്‌സ് കുര്യനാ(35)ണ് അറസ്റ്റിലായത്. 2006 മുതല്‍ അലക്‌സ് തൊടുപുഴ, കരിങ്കുന്നം പോലീസ് സ്റ്റേഷനില്‍ വിവിധ മോഷണക്കേസുകളില്‍ പ്രതിയാണ്. 2010ല്‍ ജാമ്യമെടുത്ത് മമുങ്ങിയ ഇയാള്‍ വയനാട്ടില്‍ എത്തി വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു.

കുറച്ചുനാള്‍ മുന്‍പ് സമാനമായ മറ്റൊരു കേസിലെ പ്രതിയെ അന്വേഷിച്ച് പോലീസ് എറണാകുളത്ത് എത്തി. ഇയാളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പതിവായി വിളിക്കുന്ന മറ്റൊരാളെപറ്റി സംശയം ഉണ്ടായി. പിന്നീട് ഇത് അലക്സാണെന്ന് കണ്ടെത്തി.

മൊബൈല്‍ നമ്പര്‍ വെച്ച് ഫെയ്‌സ്ബുക്കില്‍ പരിശോധിച്ച് അലക്സിന്റെ അക്കൗണ്ട് കണ്ടെത്തി. പിന്നീട് ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ വഴി ഇടുക്കി സൈബര്‍ സെല്‍ വിദഗ്ധര്‍ ഇയാളുമായി സ്ത്രീയെന്ന് പരിചയപ്പെടുത്തി ചങ്ങാത്തം സ്ഥാപിച്ചു. പിന്നീട് വയനാട്ടിലെത്തി വിളിച്ചുവരുത്തി സാഹസികമായി പിടികൂടുകയായിരുന്നു.

Exit mobile version