കാട്ടാന ഇറങ്ങിയത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാതൃഭൂമി ന്യൂസ് ക്യാമറമാന് കാട്ടാനയുടെ ചവിട്ടേറ്റ് ദാരുണാന്ത്യം, സംഭവം പാലക്കാട്

പാലക്കാട് കൊട്ടേക്കാട് ആണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

പാലക്കാട്: കാട്ടാന ആക്രമണത്തെ തുടര്‍ന്ന് മാതൃഭൂമി ന്യൂസ് ക്യാമറാമാന് ദാരുണാന്ത്യം. കാട്ടാന ഇറങ്ങിയത് അറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ക്യാമറാമാന്‍ എ.വി.മുകേഷിനെ (34) യാണ് കാട്ടാന ചവിട്ടി കൊന്നത്. പാലക്കാട് കൊട്ടേക്കാട് ആണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.


കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. ഉടന്‍ തന്നെ പാലക്കാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താന്‍ വീട്ടില്‍, ദേവിയുടേയും പരേതനായ ഉണ്ണിയുടേയും മകനാണ് മുകേഷ്. ഭാര്യ ടിഷ.

ദീര്‍ഘകാലം ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്നു. ഒരു വര്‍ഷമായി പാലക്കാട് ബ്യൂറോയിലാണ്. ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന കാലത്ത് ‘അതിജീവനം’ എന്നപേരില്‍ മാതൃഭൂമി ഡോട്ട് കോമില്‍ നൂറിലധികം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Exit mobile version