‘എന്തുവന്നാലും മൃതദേഹം മകളെ കാണിക്കരുത്’; ഏകമകള്‍ ഒളിച്ചോടി പോയതിന്റെ വിഷമത്തില്‍ ജീവനൊടുക്കിയ ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പ്

death|bignewslive

കൊല്ലം: ഏകമകള്‍ കാമുകനൊപ്പം ഒളിച്ചോടി പോയതിന്റെ വിഷമത്തില്‍ ദമ്പതികള്‍ ജീവനൊടുക്കിയ സംഭവം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. കൊല്ലത്താണ് സംഭവം. ആത്മഹത്യ കുറിപ്പെഴുതി വച്ച ശേഷമായിരുന്നു അച്ഛനും അമ്മയും ജീവനൊടുക്കിയത്.

പാവുമ്പ കാളിയംചന്ത സ്വദേശി ഉണ്ണികൃഷ്ണപിള്ളയും ഭാര്യ ബിന്ദുവുമാണ് മരിച്ചത്. തങ്ങളുടെ മൃതദേഹം എന്തുവന്നാലും മകളെ കാണിക്കുക പോലും ചെയ്യരുതെന്ന് എഴുതി വെച്ചാണ് ഇരുവരും ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു.

also read:വന്യജീവി ആക്രമണം കൂടുന്നു; വയനാട്ടില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പാവുമ്പ കാളിയംചന്തയിലാണ് സംഭവം. ബിന്ദു അന്ന് തന്നെ മരിച്ചു. എന്നാല്‍ ഉണ്ണികൃഷ്ണപിള്ള ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കഴിഞ്ഞ ദിവസമാണ് ഉണ്ണിക്കൃഷ്ണ പിള്ള മരിച്ചത്. ഇരുവരും അമിതമായി ഉറക്കഗുളിക കഴിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.

Exit mobile version