കുടുംബപ്രശ്നം; നാലുവയസ്സുള്ള കുട്ടിയുമായി കിണറ്റില്‍ ചാടി അമ്മ, കുട്ടി മരിച്ചു

തിരുവനന്തപുരം: നാലുവയസ്സുള്ള കുരുന്നുമായി അമ്മ കിണറ്റില്‍ ചാടി. കുഞ്ഞ് മരിച്ചു. ആറ്റിങ്ങല്‍ മാമത്താണ് ദാരുണ സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. രമ്യ- രാജേഷ് ദമ്പതികളുടെ മകന്‍ നാലുവയസുള്ള അഭിദേവ് ആണ് മരിച്ചത്. ആറ്റിങ്ങലിലുള്ള വസ്ത്ര വ്യാപാരശാലയിലെ ജീവനക്കാരാണ് രാജേഷും രമ്യയും.

also read: ഹൗസ് സർജൻസി സമയത്ത് മുതിർന്ന സർക്കാർ ഡോക്ടർ ബലമായി ചുംബിച്ചു; നേരിട്ട ദുരനുഭവം വെളിപ്പെടുത്തി യുവ വനിതാഡോക്ടർ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

രാവിലെ രാജേഷ് ജോലിക്ക് പോയ സമയത്താണ് സംഭവം. ജോലി സ്ഥലത്ത് എത്തിയപ്പോഴാണ് കുട്ടിയുമായി രമ്യ കിണറ്റില്‍ ചാടിയ കാര്യം രാജേഷ് അറിയുന്നത്. സംഭവം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്ത്തനത്തിനിറങ്ങിയിരുന്നു.

നാട്ടുകാരും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ആണ് ഇരുവരെയും പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഭിദേവിനെ രക്ഷിക്കാന്‍ സാധിച്ചില്ല. കുടുംബപ്രശ്നമാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Exit mobile version