ഹൗസ് സർജൻസി സമയത്ത് മുതിർന്ന സർക്കാർ ഡോക്ടർ ബലമായി ചുംബിച്ചു; നേരിട്ട ദുരനുഭവം വെളിപ്പെടുത്തി യുവ വനിതാഡോക്ടർ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

കൊച്ചി: ഹൗസ് സർജൻസി സമയത്ത് സർക്കാർ സർവീസിലെ സീനിയർ ഡോക്ടറിൽ നിന്ന് നേരിട്ട പീഡനം സംബന്ധിച്ച് പരാതി നൽകി വനിതാ ഡോക്ടർ. സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. എറണാകുളം ജനറൽ ആശുപത്രിയിലെ മുതിർന്ന ഡോക്ടർക്കെതിരെയാണ് വനിതാ ഡോക്ടർ പരാതി നൽകിയിരിക്കുന്നത്. ഇ- മെയിൽ മുഖേനയാണ് ആരോഗ്യവകുപ്പ് ഡയറക്ടർക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയത്.

2019-ഫെബ്രുവരിയിൽ ഹൗസ് സർജൻസി ചെയ്തിരുന്ന സമയത്ത് മുതിർന്ന ഡോക്ടർ ഡോ. മനോജ് ബലമായി മുഖത്ത് ചുംബിച്ചുവെന്നാണ് വനിതാ ഡോക്ടറുടെ പരാതി. സംഭവം നടന്ന കാലത്ത് ആശുപത്രി സൂപ്രണ്ടിനോട് പരാതി പറഞ്ഞിരുന്നു. എന്നാൽ ഹൗസ് സർജൻസി മുടങ്ങുമെന്ന ഭയത്താൽ കൂടുതൽ നടപടികളുമായി മുന്നോട്ട് പോയില്ല.

ഇതുസംബന്ധിച്ച് ഡോക്ടർ ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തിരുന്നു. നിലവിൽ വനിതാ ഡോക്ടർ നാട്ടിലില്ല. പരാതി ലഭിച്ച സാഹചര്യത്തിൽ പരിശോധിച്ച ശേഷം സെൻട്രൽ പോലീസിന് പരാതി കൈമാറിയിരിക്കുകയാണ് എന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.

also read- അഭിമാനതാരം പ്രഗ്‌നാനന്ദയ്ക്ക് വൻവരവേൽപും ഒപ്പം സമ്മാനമഴയും! 30 ലക്ഷം കൈമാറി മുഖ്യമന്ത്രി സ്റ്റാലിൻ; ഇലക്ട്രിക് എസ്‌യുവി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര

അന്ന് സഹപ്രവർത്തകരോട് വിഷയം പറഞ്ഞിരുന്നെന്നും എന്നാൽ പരാതിയൊന്നും നൽകിയിരുന്നില്ലെന്നും ഡോക്ടർ തന്നെ വെളിപ്പെടുത്തുന്നു. ഇപ്പോഴാണ് ഇതുസംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി വനിതാ ഡോക്ടർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. തുടർന്ന് കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് പരാതി നൽകുകയായിരുന്നു.

Exit mobile version