ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത ‘ദി കേരള സ്റ്റോറി’ ഒടിടിക്ക് വേണ്ട; സിനിമ ഇൻഡസ്ട്രി ഒത്തുചേർന്ന് തങ്ങളെ ശിക്ഷിക്കുന്നെന്ന് സംവിധായകൻ

കേരളത്തെ മോശമായി ചിത്രീകരിക്കുന്നെന്ന ആരോപണത്തെ തുടർന്ന് ഏറെ വിമർശനം നേരിട്ട ചിത്രം ‘ദി കേരള സ്റ്റോറി’യെ തഴഞ്ഞ് ഒടിടി പ്ലാറ്റ്‌ഫോമുകൾ. സുദീപ്‌തോ സെൻ സംവിധാനം ചെയ്ത ‘ദി കേരള സ്റ്റോറി’ ബോക്‌സ് ഓഫീസിൽ വിജയം നേടിിരുന്നു. ആദാ ശർമ്മയാണ് നായികയായി അഉഭിനയിച്ചിരിക്കുന്നത്.

ലവ് ജിഹാദ്, മതപരിവർത്തനം, ഐസിസ് തുടങ്ങിയ വിഷയങ്ങൾ കേരളത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന ചിത്രം റിലീസിന് മുൻപ് തന്നെ വിവാദമായിരുന്നു. തുടക്കത്തിൽ പശ്ചിമബംഗാളിൽ ചിത്രം നിരോധിച്ചിരുന്നു. തമിഴ്നാട്ടിലെ പലയിടങ്ങളിലും ചിത്രം പ്രദർശിപ്പിക്കാൻ വിസമ്മതിക്കുകയും ചെയ്തു.

പുതിയ റിപ്പോർട്ടുകൾ പ്രകാരം റിലീസ് ചെയ്ത് ആഴ്ചകൾ കഴിഞ്ഞിട്ടും ചിത്രത്തിന്റെ നിർമ്മാതാക്കൾ ഒടിടി റിലീസിനായി കഷ്ടപ്പെടുകയാണെന്നാണ് വിവരം. ബോളിവുഡ് ഹംഗാമയുടെ റിപ്പോർട്ട് അനുസരിച്ച്, ‘ദി കേരള സ്റ്റോറി’ സ്ട്രീമിങ് ചെയ്യുന്നതിന് ഇതുവരെയും ഒരു ഒടിടി പ്ലാറ്റ്ഫോമും രംഗത്ത് വന്നിട്ടില്ല.

ALSO READ- വാക്ക് പാലിച്ച് സ്റ്റാലിന്‍ സര്‍ക്കാര്‍: വീട്ടമ്മമാര്‍ക്ക് 1000 രൂപ മാസ ശമ്പളം, സെപ്തംബര്‍ 15 മുതല്‍ വിതരണം തുടങ്ങും

ഇതോടെ, തങ്ങൾക്കെതിരെ ഇൻഡസ്ട്രി സംഘം ചേർന്നിരിക്കുകയാണെന്ന് ആരോപിക്കുകയാണ് സംവിധായകൻ സുദീപ്‌തോ. ഒടിടി പ്ലാറ്റ്ഫോമിൽ നിന്നും ഇപ്പോഴും അനുയോജ്യമായ ഓഫർ ചിത്രത്തിന് ലഭിച്ചിട്ടില്ല. പ്രധാന ഒടിടി പ്ലാറ്റ്‌ഫോമിൽ നിന്നുള്ള ഓഫറിനായി തങ്ങൾ കാത്തിരിക്കുകയാണെന്നും സംവിധായകൻ അറിയിച്ചു. സിനിമ ലോകം ഒത്തുചേർന്ന് തങ്ങളെ ശിക്ഷിക്കുകയാണോ എന്ന് സംശയിക്കുന്നുവെന്നും സുദീപ്‌തോ സെൻ പറഞ്ഞു.

രാഷ്ട്രീയ വിവാദങ്ങൾക്ക് താൽപ്പര്യമില്ലെന്നാണ് ഒടിടി പ്ലാറ്റഫോമുകൾ പറയുന്നതെന്നും സുദീപ്‌തോ സെൻ അറിയിച്ചു.’ദി കേരള സ്റ്റോറി’യുടെ ബോക്‌സ് ഓഫീസ് വിജയം സിനിമ രംഗത്തെ പല വിഭാഗങ്ങളെയും അലോസരപ്പെടുത്തിയെന്നും തങ്ങളെ ഒരു പാഠം പഠിപ്പിക്കാൻ സിനിമ രംഗത്തെ ഒരു വിഭാഗം ഒന്നിച്ചതായി സംശയിക്കുന്നുവെന്നും സംവിധായകൻ പറഞ്ഞു.

Exit mobile version