ഏതൊക്കെ നിർമാതാക്കൾക്ക് ഡേറ്റ് നൽകിയെന്ന് ശ്രീനാഥ് ഭാസിക്ക് തന്നെ അറിയില്ല; വിളിത്താൽ ഫോണെടുക്കില്ല, എഡിറ്റിംഗ് കാണണമെന്ന് വാശി പിടിച്ച് ഷെയ്ൻ; ആരോപണങ്ങളിങ്ങനെ

കൊച്ചി: നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും സിനിമയിൽ വിലക്കില്ലെന്നും സഹകരിക്കില്ലെന്ന് വിവിധ സിനിമാസംഘടനകൾ അറിയിക്കുകയാണ് ചെയ്തതെന്നും വിശദീകരണം. കൂടാതെ, ഇനിമുതൽ നിർമാതാക്കളുമായി കരാർ ഒപ്പിടാത്ത നടീനടന്മാരുമായി സഹകരിക്കില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

പല താരങ്ങളും ഒരിടത്തും അംഗത്വമെടുക്കാതെ സംഘടനയെ വെല്ലുവിളിക്കുകയാണ്. നിയമപരമായ സുരക്ഷിതത്വത്തിനുവേണ്ടി അമ്മയിലെ അംഗത്വ നമ്പർ നിർബന്ധമാക്കുമെന്ന് അവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

വെയിൽ സിനിമയുടെ ചിത്രീകരണസമയത്തുണ്ടായ വിവാദത്തോടെയാണ് ഷെയ്ൻ നിഗം അമ്മയിൽ അംഗമായത്. എന്നാൽ, ശ്രീനാഥ് ഭാസി ഇപ്പോഴും അംഗമല്ല. അംഗമല്ലാത്തവരുണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് സംഘടനയിലുള്ള മുഴുവൻ പേരും പഴികേൾക്കുകയാണെന്നു അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

ഒപ്പം, ‘അമ്മ’യിൽ അംഗമല്ലാത്തവരെവെച്ച് സിനിമചെയ്യുമ്പോഴുണ്ടാകാവുന്ന പ്രശ്നങ്ങൾക്ക് അതിന്റെ നിർമാതാവ് മാത്രമായിരിക്കും ഉത്തരവാദിയെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനും വ്യക്തമാക്കി.

ഷെയ്ൻ നിഗം പുതിയ സിനിമയുടെ ഷൂട്ടിങ് പകുതിയിലെത്തിയപ്പോൾ എഡിറ്റ് ചെയ്ത രൂപം കാണണമെന്ന് ആവശ്യപ്പെട്ട വാശി പിടിക്കുകയും തനിക്ക് കൂടുതൽ പ്രാധാന്യം വേണമെന്ന് നിർബന്ധം പിടിക്കുകയും ചെയ്തു. ഇതിന്റെ തെളിവുകൾ ഉൾപ്പെടെ പരാതി ലഭിച്ചിട്ടുണ്ട്.

ALSO READ- വിവാഹ വീട്ടിലെ ഗാനമേളക്കിടെ കൂട്ടത്തല്ല്, ഗുരുതരമായി പരിക്കേറ്റ് യുവാവ് ആശുപത്രിയില്‍

ശ്രീനാഥ് ഭാസിയാകട്ടെ, ഒരേസമയം പലരുടെയും സിനിമയ്ക്ക് ഡേറ്റ് നൽകുകയാണ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കരാർ തന്നെ കുരുക്കാനാണെന്നാണ് അദ്ദേഹം പറയുന്നതെന്നാണ് ആരോപണം.

ശ്രീനാഥ് ഭാസി സമയത്തിന് ഷൂട്ടിങ് സെറ്റിലെത്തില്ല, വിളിച്ചാൽ ഫോണെടുക്കുകയില്ല. ശ്രീനാഥ് ഏതെല്ലാം സിനിമകൾക്കാണ് ഡേറ്റ് കൊടുത്തിരിക്കുന്നതെന്ന് അദ്ദേഹത്തിന് പോലും അറിയില്ലെന്നും നിർമാതാക്കൾ പറയുന്നത്.


ഇതിനോടൊപ്പം, സെറ്റിൽ വൈകിവരുന്നതുൾപ്പെടെയുള്ള സമീപനംമൂലം നിർമാതാവിനുണ്ടാകുന്ന നഷ്ടം അഭിനേതാക്കളിൽനിന്ന് ഈടാക്കാനുള്ള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നീക്കത്തെ മറ്റുസംഘടനകളും പിന്തുണയ്ക്കുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.

Exit mobile version