പിസി ജോർജ് തന്റെ തല വെട്ടുമെന്ന് വരെ പറഞ്ഞിരുന്നു; സിനിമ കണ്ട് കഴിയുമ്പോൾ അദ്ദേഹത്തിന് തന്നെ തോന്നും ഇത്രയും മുറവിളി എന്തിനായിരുന്നെന്ന്: നാദിർഷാ

തന്റെ പുതിയ ചിത്രം ‘ഈശോ’യുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോട് പ്രതികരിച്ച് സംവിധായകൻ നാദിർഷാ. പിസി ജോർജ് തന്റെ തല വെട്ടുമെന്ന് വരെ പറഞ്ഞിരുന്നുവെന്നും അതിനോടൊന്നും താൻ മറുപടി പറയുന്നില്ലെന്നും നാദിർഷാ സ്വകാര്യ ചാനലിനോട് പറഞ്ഞു.

‘പിസി ജോർജ് എന്റെ തല വെട്ടുമെന്ന് വരെ പറഞ്ഞു. അതിനോടൊന്നും മറുപടി പറയുന്നില്ല. സിനിമ കണ്ട് കഴിയുമ്പോൾ അദ്ദേഹത്തിന് തന്നെ തോന്നും ഇത്രയും മുറവിളി എന്തിനായിരുന്നെന്ന്.ഞാൻ മതവിശ്വാസികളായ, മൂന്നാല് പേരെ സിനിമ കാണിച്ചിരുന്നു. സിനിമ കണ്ട ശേഷം അവർ പരസ്പരം മുഖത്തേക്ക് നോക്കിയിട്ട് എന്നെ കെട്ടിപ്പിടിക്കുകയായിരുന്നു. എന്നിട്ട് സോറി പറഞ്ഞു. സമുദായത്തിലെ ചിലർ സിനിമയ്‌ക്കെതിരെ രംഗത്തെത്തിയതിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു എന്നാണ് അവർ പറഞ്ഞത്,’ നാദിർഷ പറഞ്ഞു.

നേരത്തെ, ‘ഈശോ’ എന്ന പേരിൽ സിനിമ പുറത്തിറങ്ങിയാൽ തീയ്യേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നായിരുന്നു പിസി ജോർജിന്റെ വിമർശനം. ഈ പേരിൽ സിനിമ ഇറക്കാമെന്ന് നാദിർഷ വിചാരിക്കേണ്ടെന്നും പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും പിസി ജോർജ് പറഞ്ഞിരുന്നു.

Exit mobile version