മാങ്കുളത്തെ റിസോർട്ടിൽ നിന്നും ഇറക്കി വിട്ടെന്ന വാർത്ത വ്യാജം; ഭാവിയിലും ഇത്തരം ആരോപണങ്ങൾ പ്രതീക്ഷിക്കാം: ഷെയ്ൻ നിഗം

തനിക്കെതിരെ ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ വ്യാജമെന്ന് പ്രതികരിച്ച് ഷെയ്ൻ നിഗം. ‘കുർബാനി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഇടുക്കി, മാങ്കുളത്തെ ഒരു റിസോർട്ടിൽ നിന്ന് തന്നെ ഇറക്കിവിട്ടെന്ന വാർത്ത വ്യാജമെന്ന് നടൻ പ്രതികരിച്ചു.

പ്രസ്തുത വാർത്ത തീർത്തും കളവും കെട്ടിച്ചമച്ചതുമാണെന്നും തനിക്കെതിരായി ഇപ്പോൾ നടക്കുന്ന ചില പ്രചാരണങ്ങളുടെ ഭാഗമാണ് ഇതെന്നും ഷെയ്ൻ നിഗം പ്രതികരിച്ചു. ‘കുർബാനി’യുടെ ചിത്രീകരണസമയത്ത് അണിയറ പ്രവർത്തകർക്കായി താമസസൗകര്യം ഏർപ്പെടുത്തിയിരുന്ന മാങ്കുളത്തെ റിസോർട്ടിൽ നിന്ന് ഷെയ്ൻ നിഗത്തെ ഇറക്കിവിട്ടിരുന്നെന്ന് നേരത്തെ വാർത്ത വന്നിരുന്നു.

ഷെയ്‌നും കൂടെ ഉണ്ടായിരുന്നവരും കൂവിവിളിച്ച് ബഹളമുണ്ടാക്കിയത് റിസോർട്ടിലെ മറ്റ് താമസക്കാർക്ക് ശല്യമായെന്നും ഇതോടെ ജീവനക്കാർ താരത്തെ പുറത്താക്കിയെന്നുമായിരുന്നു വാർത്ത. എന്നാൽ ഈ ആരോപണം തെറ്റാണെന്നും തനിക്കെതിരായ ഇത്തരം പ്രചാരണങ്ങൾക്ക് ഭാവിയിലും സാധ്യതയുണ്ടെന്നു ഷെയ്ൻ ആശങ്ക പ്രകടിപ്പിച്ചു.

Exit mobile version