‘ചെന്നൈ സൂപ്പര്‍’: രാജസ്ഥാനെതിരെ നാല് വിക്കറ്റ് ജയം

ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിനെതിരെ ഐപിഎല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് നാല് വിക്കറ്റ് ജയം. 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ധോണിയുടെയും അമ്പാട്ടി റായുഡുവിന്റെയും ഇന്നിങ്സുകളാണ് തുണയായത്. ഇതോടെ ധോണി ഐപിഎല്ലില്‍ 100 വിജയങ്ങള്‍ നേടുന്ന ആദ്യ ക്യാപ്റ്റനായി. അവസാന പന്തില്‍ ജയിക്കാന്‍ മൂന്നു റണ്‍സ് വേണമെന്നിരിക്കെ സ്റ്റോക്സിനെ സിക്സറടിച്ച മിച്ചര്‍ സാന്റ്നറാണ് ചെന്നൈക്കായി വിജയ റണ്‍ നേടിയത്.

ആദ്യ ഓവറില്‍ ഷെയിന്‍ വാട്‌സണെ ധവാല്‍ കുല്‍ക്കര്‍ണ്ണി പുറത്താക്കിയപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് പോലും വന്നിട്ടില്ലായിരുന്നു. രണ്ടാമത്തെ ഓവറില്‍ മികച്ചൊരു ഡയറക്ട് ത്രോയിലൂടെ ജോഫ്ര ആര്‍ച്ചര്‍ സുരേഷ് റെയ്‌നയെ റണ്ണൗട്ടാക്കിയപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സ്. ഫാഫ് ഡു പ്ലെസിയെ നാലാം ഓവറില്‍ മികച്ചൊരു ക്യാച്ചിലൂടെ രാഹുല്‍ ത്രിപാഠി പുറത്താക്കിയപ്പോള്‍ ജയ്‌ദേവ് ഉനഡ്കട് തന്റെ ആദ്യ വിക്കറ്റ് നേടി. പവര്‍ പ്ലേ അവസാനിക്കാറായപ്പോള്‍ അവിശ്വസനീയമായ ഒരു ക്യാച്ചിലൂടെ കേധാര്‍ ജാഥവിനെ ബെന്‍ സ്റ്റോക്‌സ് പുറത്താക്കിയപ്പോള്‍ മത്സരം ഏറെക്കുറെ രാജസ്ഥാന്‍ ഉറപ്പിച്ചതായിരുന്നു. കേധാറിന്റെ വിക്കറ്റ് ജോഫ്ര ആര്‍ച്ചര്‍ക്കായിരുന്നു.

പവര്‍പ്ലേയിലെ തകര്‍പ്പന്‍ ബൗളിംഗും ഒപ്പം മികവുറ്റ ഫീല്‍ഡിംഗും രാജസ്ഥാന്‍ റോയല്‍സിനു മത്സരത്തില്‍ ആധിപത്യം നല്‍കിയെങ്കിലും എംഎസ് ധോമി ക്രീസിലെത്തിയതോടെ സ്ഥിതിഗതികള്‍ മാറി മറിയുന്ന കാഴ്ചയാണ് ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ കാണികള്‍ക്ക് കാണാനായത്. റയാന്‍ പരാഗിനെയും ശ്രേയസ്സ് ഗോപാലിനെയും സിക്‌സറുകള്‍ പറത്തി ധോണിയും ഒപ്പം സിംഗിളുകള്‍ നേടി അമ്ബാട്ടി റായിഡുവും ചെന്നൈയെ 64/4 എന്ന നിലയിലേക്ക് എത്തിച്ചു. പവര്‍പ്ലേ അവസാനിക്കുമ്‌ബോള്‍ 24/4 എന്ന നിലയിലേക്ക് വീണ ശേഷമാണ് ചെന്നൈയുടെ തിരിച്ചുവരവ്.

റണ്‍റേറ്റ് പത്തിനു മുകളില്‍ പോയ ശേഷം എല്ലാ ഓവറിലും ഒരു സിക്‌സും പിന്നെ സിംഗിളുകളും നേടി സ്‌കോറിംഗ് ചലിപ്പിക്കുവാനും റണ്‍റേറ്റ് വരുതിയില്‍ നിര്‍ത്തുവാനും ചെന്നൈയുടെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിനു സാധിച്ചിരുന്നു. മത്സരം അവസാന ആറോവറിലേക്ക് കടന്നപ്പോള്‍ 64 റണ്‍സായിരുന്നു ചെന്നൈയുടെ ലക്ഷ്യം.

ഇന്നിംഗ്‌സിന്റെ 15ാം ഓവറില്‍ നിന്ന് ജയ്‌ദേവ് ഉനഡ്കടിനെ ഒരു സിക്‌സും ബൗണ്ടറിയും നേടി അമ്ബാട്ടി റായിഡു തന്റെ അര്‍ദ്ധ ശതകം തികച്ചു. 41 പന്തില്‍ നിന്നായിരുന്നു റായിഡുവിന്റെ അര്‍ദ്ധ ശതകം. ശ്രേയസ്സ് ഗോപാല്‍ എറിഞ്ഞ 16ാം ഓവറില്‍ അഞ്ച് റണ്‍സ് മാത്രം ചെന്നൈ നേടിയപ്പോള്‍ ലക്ഷ്യം 4 ഓവറില്‍ 46 റണ്‍സായി മാറി. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ പതിനേഴാം ഓവറിലും ചെന്നൈയ്ക്ക് 7 റണ്‍സ് മാത്രമേ നേടാനായുള്ളു. ഇതോടെ അവസാന മൂന്നോവറിലെ വിജയലക്ഷ്യം 13 ആയി മാറി. എന്നാലും ധോണിയും റായിഡുവും ക്രീസില്‍ നില്‍ക്കുമ്‌ബോള്‍ അത് അപ്രാപ്യമായിരുന്നില്ല.

സ്റ്റോക്‌സ് എറിഞ്ഞ 18ാം ഓവറില്‍ 9 റണ്‍സ് നേടിയെങ്കിലും റായിഡുവിന്റെ നിര്‍ണ്ണായക വിക്കറ്റ് ചെന്നൈയ്ക്ക് നഷ്ടമായി. 47 പന്തില്‍ നിന്ന് 57 റണ്‍സ് നേടിയ റായിഡു രണ്ട് ഫോറും മൂന്ന് സിക്‌സുമാണ് തന്റെ ഇന്നിംഗ്‌സില്‍ നേടിയത്. ലക്ഷ്യം രണ്ടോവറില്‍ 30 റണ്‍സുള്ളപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ 19ാം ഓവറില്‍ വലിയ അടികളൊന്നും വന്നില്ലെങ്കിലും സിംഗിളുകളും ഡബിളും അവസാന പന്തില്‍ ബൗണ്ടറിയും നേടി 12 റണ്‍സ് ചെന്നൈ നേടി. ഇതിനിടെ ധോണി 39 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടി.

Exit mobile version