എമിലിയാനോ സലയ്ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം; വിമാനത്തിന്റെ സീറ്റുകള്‍ കടലില്‍ കണ്ടെത്തി

അര്‍ജന്റീനയുടെ കാര്‍ഡിഫ് സിറ്റി താരം എമിലിയാനോ സലയ്ക്കായുള്ള അന്വേഷണത്തില്‍ പുരോഗതി

പാരിസ്: അര്‍ജന്റീനയുടെ കാര്‍ഡിഫ് സിറ്റി താരം എമിലിയാനോ സലയ്ക്കായുള്ള അന്വേഷണത്തില്‍ പുരോഗതി. ജനുവരി 21ന് കാണാതായ സല സഞ്ചരിച്ച വിമാനത്തിലേതെന്ന് കരുതപ്പെടുന്ന രണ്ട് സീറ്റുകളാണ് കടലില്‍ നിന്ന് ലഭിച്ചത്. വടക്കന്‍ ഫ്രാന്‍സിലെ കോലന്റിന്‍ പെനിന്‍സുലയില്‍ നിന്നാണ് സീറ്റുകള്‍ ലഭിച്ചത്.

സീറ്റുകള്‍ കാണാതായ വിമാനത്തിലേതാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും, സ്ഥിരീകരണമായിട്ടില്ല. തെരച്ചിലിന് നേതൃത്വം നല്‍കുന്ന എഎഐബി സീറ്റ് ലഭിച്ചതിന് മൂന്ന് മൈല്‍ പരിധിക്കുള്ളില്‍ വെള്ളത്തിനടിയിലും തെരച്ചില്‍ തുടരുകയാണ്. കൂടുതല്‍ മുങ്ങല്‍ വിദഗ്ധരെ ദ്വീപിലെത്തിക്കാനും പദ്ധതിയുണ്ട്. സലയ്ക്കായുള്ള തെരച്ചില്‍ പുനരാരംഭിക്കുന്നതിനായി 272 കോടി രൂപയാണ് സ്വരൂപിച്ചത്. എംബാപ്പെ, ഗുണ്ടഗോന്‍, ടൊലീസോ, തുടങ്ങിയ കളിക്കാരുള്‍പ്പെട 200ല്‍പരം ആളുകള്‍ സംഭാവന നല്‍കിയതായ ഗോ ഫണ്ട് മി പേജ് റിയിച്ചു.

ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രമധ്യേയാണ് സലയും ബ്രിട്ടീഷ് വൈമാനികന്‍ ഡേവും സഞ്ചരിച്ചിരുന്ന വിമാനം അപ്രത്യക്ഷമായത്. ഈ സീസണില്‍ കാര്‍ഡിഫ് സിറ്റിയുടെ റെക്കോര്‍ഡ് തുകയായ 15 മില്യണാണ് താരം പ്രീമിയര്‍ ലീഗിലേക്ക് ചേക്കേറിയത്.

Exit mobile version