ജനവാതില്‍ വഴി അകത്ത് കടന്ന് ഭാര്യാ സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു..! സാക്ഷികളെല്ലാം പ്രതിക്ക് എതിര്; എന്നിട്ടും കോടതി പ്രതിയെ കുറ്റവിമുക്തനാക്കി; സ്ത്രീകള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന യുഎഇയില്‍ നടന്ന നടകീയ രംഗങ്ങളില്‍ ഞെട്ടി ലോകം

ദുബായ്: സ്ത്രീ സുരക്ഷ ഏറ്റവും കൂടുതല്‍ പാലിക്കുന്ന രാജ്യമാണ് യുഎഇ. എന്നാല്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവം അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ലോകം. ജനവാതില്‍ വഴി ഭാര്യാ സഹോദരിയുടെ മുറിയില്‍ കയറി മോശമായി പെരുമാറിയ കേസില്‍ എമിറാത്തി യുവാവിനെതിരായ കേസ് അപ്പീല്‍ കോടതി തള്ളി.

സംഭവത്തെ തുടര്‍ന്ന് 29കാരന് മൂന്നു വര്‍ഷം തടവാണ് പ്രാഥമിക കോടതി വിധിച്ചിരുന്നത്. ഇത് ചോദ്യം ചെയ്താണ് അപ്പീല്‍ കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി സ്വദേശി യുവാവിനെ കുറ്റവിമുക്തനാക്കുകയായിരുന്നു. എന്താണ് കാരണമെന്ന് വ്യക്തമല്ല

കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യാസഹോദരിയുടെ മുറിയില്‍ ജനവാതില്‍ വഴി ഇയാള്‍ കയറിയെന്നും ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. പുലര്‍ച്ചെ നാലു മണിക്ക് ജനല്‍ വഴി മുറിയില്‍ എത്തിയ യുവാവ്, തന്റെ ഭാര്യയും സഹോദരിയും (പരാതി നല്‍കിയ സ്ത്രീ) തമ്മിലുള്ള പ്രശ്‌നങ്ങള്‍ സംസാരിക്കുകയായിരുന്നു. പെട്ടെന്ന് യുവാവ് വിവാഹിതയായ ഭാര്യാ സഹോദരിയെ കട്ടിലിലേക്ക് തള്ളിയിടുകയും ശേഷം ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നു എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്.

എന്നാന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ അടിക്കുകയും ചവിട്ടുകയും ചെയ്ത യുവതി ശുചിമുറിയിേലക്ക് ഓടി കയറി ഒളിക്കുകയായിരുന്നു. യുവാവ് പോയി എന്നു ഉറപ്പാക്കിയ ശേഷം യുവതി പുറത്തുവരുകയും കാര്യങ്ങള്‍ ഭര്‍ത്താവിനെ വിളിച്ച് ധരിപ്പിക്കുകയും ചെയ്തു. തുടര്‍ന്നു പോലീസില്‍ പരാതി നല്‍കുകയും എമിറാത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കോടതിയില്‍ സംഭവിച്ചത്…

അതേസമയം മുറിയില്‍ അതിക്രമിച്ചു കടന്ന പ്രതി യുവതിയോട് മോശമായി പെരുമാറുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് പ്രോസിക്യൂട്ടേഴ്‌സ് പറഞ്ഞു. നടന്ന സംഭവങ്ങള്‍ യുവതിയുടെ ഭര്‍ത്താവും ശരിവച്ചിരുന്നു. താന്‍ ഈ സമയം തായ്‌ലന്‍ഡില്‍ ആയിരുന്നുവെന്നും ഭാര്യ നടന്ന കാര്യങ്ങള്‍ തന്നോട് വിളിച്ചു പറഞ്ഞുവെന്നും ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞു. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ തന്നെ പ്രതി ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ കുറ്റം നിഷേധിച്ചിരുന്നു.

പരാതിക്കാരി പറയുന്നു…

‘പുലര്‍ച്ചെ നാലു മണിക്ക് ജനല്‍ തുറന്നാണ് അയാള്‍ മുറിയില്‍ വന്നത്. ഞാനും എന്റെ സഹോദരിയും (പ്രതിയുടെ ഭാര്യ) തമ്മിലുള്ള പ്രശ്‌നങ്ങളാണ് സംസാരിച്ചിരുന്നത്. പെട്ടെന്ന് അയാള്‍ കൈകൊണ്ട് എന്റെ വായ മൂടിയ ശേഷം കട്ടിലിലേക്ക് വലിച്ചെറിഞ്ഞു. തുടര്‍ന്ന് വസ്ത്രങ്ങള്‍ മാറ്റി എന്നെ സ്പര്‍ശിക്കാന്‍ തുടങ്ങി. ഉടന്‍ തന്നെ ഇയാളെ തട്ടിമാറ്റുകയും ചവിട്ടുകയും ചെയ്ത് ഞാന്‍ ശുചിമുറിയില്‍ കയറി ഒളിച്ചു. അയാള്‍ പോയെന്ന് ഉറപ്പാക്കിയ ശേഷമാണ് പുറത്തു വന്നത്’- പരാതിക്കാരി കോടതിയില്‍ പറഞ്ഞു.

Exit mobile version