പന്ത്രണ്ട്കാരിയെ പീഡിപ്പിച്ച ഇന്ത്യക്കാരന് 13വര്‍ഷം തടവും 12 ചൂരലടിയും ശിക്ഷ

2016ലാണ് കേസിനാസ്പദമായ സംഭവം

സിംഗപ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇന്ത്യക്കാരന് 13 വര്‍ഷം തടവും 12 ചൂരലടിയും ശിക്ഷ. ഉദയകുമാര്‍ ദക്ഷിണാമൂര്‍ത്തി(31)എന്ന ഇന്ത്യക്കാരനാണ് സിംഗപൂര്‍ ഹൈക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. അയല്‍ക്കാരിയായ പന്ത്രണ്ട്കാരിയെ പീഡിപ്പിച്ചതിനാണ് ശിക്ഷ

താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് കൂട്ടിയോട് ഉദയകുമാര്‍ ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് അതിനെ പറ്റി ഒന്നും അറിയില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് താനത് പഠിപ്പിച്ച് തരാമെന്ന് പറഞ്ഞായിരുന്നു പീഡനം. 2016ലാണ് കേസിനാസ്പദമായ സംഭവം. ഇയാള്‍ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും ചിത്രങ്ങള്‍ ഫോണിലെടുക്കുകയും ചെയ്തിരുന്നു.

പെണ്‍കുട്ടിയെ ഇയാള്‍ ഭാര്യേ എന്നാണ് വിളിച്ചിരുന്നത് എന്നും വിവാഹം ചെയ്യാന്‍ താല്‍പര്യണ്ടെന്ന് അന്ന് പറഞ്ഞിരുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. സ്‌കൂല്‍ വിട്ട് വരുന്ന കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയായിരുന്നു പീഡിപ്പിച്ചിരുന്നത്.

സിംഗപൂരിലെ മിനിമാര്‍ട്ടിലാണ് പ്രതി ജോലി ചെയ്തിരുന്നത്. ഇവിടെ നിന്നും കുട്ടിക്ക് സൗജന്യമായി സാധനങ്ങളെടുക്കാനും ഇയാള്‍ അനുവാദം നല്‍കിയിരുന്നു.എന്നാല്‍ മൂന്ന് മാസത്തിന് ശേഷം ഈ കുട്ടിയെ വിട്ട് വേറെയൊരു യുവതിയുമായി ഉദയകുമാര്‍ പ്രണയം ആരംഭിക്കുകും ചെയ്തു. ഈ യുവതിയാണ് പ്രതിയുടെ ഫോണില്‍ പെണ്‍കുട്ടിയുടെ നഗ്ന ഫോട്ടോകള്‍ കണ്ടത്. തുടര്‍ന്ന് പോലീസിനെ സമീപിക്കുകയായിരുന്നു.

Exit mobile version