ദുരിതത്തിലായ പലസ്തീന്‍ ജനതയ്ക്ക് കൈത്താങ്ങായി യുഎഇ, 50 മില്യണ്‍ ദിര്‍ഹം സഹായം നല്‍കും

ദുബായ്: ദുരിതത്തിലായ പലസ്തീന്‍ ജനതയ്ക്ക് കൈത്താങ്ങാവാനൊരുങ്ങി യുഎഇ. 50 മില്യണ്‍ ദിര്‍ഹം സഹായം നല്‍കാന്‍ യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിര്‍ദേശം നല്‍കി.

മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യെറ്റിവ് വഴിയാണ് സഹായം നല്‍കുക. കംപാഷന്‍ ഫോര്‍ ഗാസ എന്ന പേരിലാണ് വിപുലമായ ദുരിതാശ്വാസ ക്യാംപയിന്‍. ഞായറാഴ്ച്ച അബുദാബിയില്‍ ക്യാംപയിന് തുടക്കമാകും.

also read: ഒരുകാര്യം പറയാം, ഇത് തുടക്കം മാത്രം, ശത്രുക്കള്‍ അനുഭവിക്കാന്‍ ആരംഭിച്ചിട്ടേയുള്ളൂവെന്ന് നെതന്യാഹു; ഗാസയില്‍ ഇസ്രയേലിന്റെ വ്യാപക റെയ്ഡ്; കരയുദ്ധം വിലക്കി യുഎസ്

യു.എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമുമായി ചേര്‍ന്ന് യുഎഇ വിദേശകാര്യമന്ത്രാലയവും സാമൂഹ്യവികസന മന്ത്രാലയവുമാണ് ക്യാപയിന്‍ നടത്തുന്നത്. ക്യാംപയിന് സ്ത്രീകളെയും കുട്ടികളെയും സഹായിക്കുക, ദുരിതത്തിലായവര്‍ക്ക് സഹായമെത്തിക്കുക, മാനുഷിക ദുരന്തം തടയുക എന്നിവയാണ് ലക്ഷ്യങ്ങള്‍.

സ്വകാര്യ മേഖലയ്ക്കും പൊതുജനങ്ങള്‍ക്കും ഉള്‍പ്പടെ എല്ലാവര്‍ക്കും ക്യാംപയിനില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്.

Exit mobile version