വാഹനപൂജയിൽ താരമായി രവി പിള്ളയുടെ ആഡംബര ഹെലികോപ്റ്റർ; ഗുരുവായൂരിന്റെ ചരിത്രത്തിലെ ആദ്യത്തെ സംഭവം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന്റെ തന്നെ ചരിത്രത്തിലിടം പിടിച്ച് വ്യത്യസ്തമായ ഒരു വാഹനപൂജ. ആർപി ഗ്രൂപ്പ് ചെയർമാൻ ഡോ ബി രവിപിള്ള വാങ്ങിയ ആഡംബര ഹെലികോപ്ടറിന് നടത്തിയ പൂജയാണ് ചർച്ചയാകുന്നത്.

100 കോടിയോളം രൂപ മുടക്കി രവി പിള്ള സ്വന്തമാക്കിയ എച്ച് -145 ഡി 3 എയർ ബസ് ആണ് ഗുരുവായൂരിലെത്തിച്ച് പൂജിച്ചത്. ലോകത്താകെ 1,500 എണ്ണം മാത്രമുള്ള ആഡംബര ഹെലികോപ്റ്ററുകളിൽ ഒന്നാണിത്.

കൊല്ലത്തുനിന്നാണ് ഹെലികോപ്ടർ ഗുരുവായൂരിലേക്ക് പുറപ്പെട്ടത്. നടൻ മോഹൻലാൽ കൊച്ചിവരെ ഹെലികോപ്റ്ററിൽ കൂടെ ഉണ്ടായിരുന്നു. ക്ഷേത്രദർശനത്തിനുശേഷം രവിപിള്ളയും മകനും ഇന്നുരാവിലെ കൊച്ചിയിലേക്ക് തിരിച്ചു. അതുവരെ കനത്ത സുരക്ഷയിൽ ശ്രീകൃഷ്ണ കോളജ് ഹെലിപാഡിലാണ് കോപ്ടർ സൂക്ഷിച്ചിരുന്നത്.

also read- കോളജ് ദിനാഘോഷത്തിന് മണ്ണുമാന്തി യന്ത്രവും രൂപമാറ്റം വരുത്തിയ വാഹനങ്ങളിലും റോഡ് ഷോ; ചോദ്യം ചെയ്തവരോട് ചെയ്യാൻ പറ്റുന്നത് ചെയ്‌തോ എന്ന് മറുപടി, അകപ്പെടുക രക്ഷിതാക്കളും

വൈകിട്ട് മൂന്നുമണിയോടെ അരിയന്നൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലാണ് ഹെലികോപ്ടർ ലാൻഡുചെയ്തത്. തുടർന്ന് ഹെലികോപ്ടർ ക്ഷേത്രത്തിന് അഭിമുഖമായി നിറുത്തിയശേഷം മുന്നിൽ നിലവിളക്കുകൾ കൊളുത്തിവച്ചു. അതിനുശേഷം ക്ഷേത്രം ഓതിക്കനും മുൻ മേൽശാന്തിയുമായ പഴയം സുമേഷ് നമ്പൂതിരി പൂജ നിർവഹിച്ചു. ആരതി ഉഴിഞ്ഞ് മാലചാർത്തി കളഭം തൊട്ടതോടെ വാഹനപൂജ പൂർത്തിയായി.

also read- മുന്തിയ ഫ്രോഡുകളിൽ ഒന്നാണ് എന്റെ അച്ഛൻ, മറ്റൊരു ഫ്രോഡ് ഏക മുൻ ഭർത്താവ്, ഈ ഫ്രോഡുകളുടെ ജനുസ്സ് തുല്യഅളവിൽ ചേർന്ന് ഉണ്ടായതാണ് എന്റെ മക്കൾ, വിവാദങ്ങളോട് സംഗീത ലക്ഷ്മണ

രവി പിള്ളയ്ക്കൊപ്പം മകൻ ഗണേഷ് രവി പിള്ള, പൈലറ്റുമാരായ ക്യാപ്റ്റൻ സുനിൽ കണ്ണോത്ത്, ക്യാപ്റ്റൻ ജി ജി കുമാർ തുടങ്ങിയവരും പൂജയിൽ പങ്കെടുത്തു. ഹെലികോപ്ടർ വാങ്ങിയതിനു ശേഷം പൂജയ്ക്കായി ഗുരുവായൂരിലേക്കാണ് രവിപിള്ള ആദ്യ യാത്ര നടത്തിയത്.

Exit mobile version